തിരുവനന്തപുരം: കേന്ദ്ര സർക്കാർ തൊഴിലാളികളെയും കർഷകരെയും ദ്രോഹിക്കുന്ന നിയമ നിർമ്മാണങ്ങൾ നടത്തുകയാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും കർഷകതൊഴിലാളി യൂണിയൻ ദേശീയ പ്രസിഡന്റുമായ എ. വിജയരാഘവൻ പറഞ്ഞു.
കർഷകതൊഴിലാളി സംയുക്ത സമിതി രാജ്ഭവനു മുന്നിൽ നടത്തുന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ കർഷകരും തൊഴിലാളികളും ചെറുത്തു തോൽപ്പിക്കണം.ഈ ഭരണസംവിധാനം 2024 നപ്പുറം മുന്നോട്ട് പകില്ലെന്ന്
ഉറപ്പാക്കണം.ദേശീയ പ്രസ്ഥാനം ഒരുമിപ്പിച്ച ഇന്ത്യയുടെ ഐക്യത്തെ തകർക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കണം. കോർപ്പറേറ്റുകളെ വളർത്തുന്നതിലാണ് കേന്ദ്ര സർക്കാരിന് ശ്രദ്ധ. ഒമ്പത് വർഷത്തിനിടെ അവശ്യസാധനങ്ങളുടെ വില 150 ശതമാനത്തിൽ
ഏറെയായെന്നും അദ്ദേഹം പറഞ്ഞു.
ഐ.എൻ.ടി.യു.സി അഖിലേന്ത്യ ജനറൽ സെക്രട്ടറി വി.ജെ ജോസഫ് അദ്ധ്യക്ഷനായി.എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം.വിജയകുമാർ, കെ.എസ്.കെ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സി ജയൻബാബു, കർഷകസംഘം ജില്ലാ പ്രസിഡന്റ് വി.എസ്. പത്മകുമാർ, വി.ചാമുണ്ണി, സന്തോഷ് യോഹന്നാൻ, കോളിയൂർ സുരേഷ്, സുദർശന കുമാർ, തമ്പാനൂർ രാജീവ്, മാഹീൻ അബൂബക്കർ, ടോമി മാത്യൂസ്, സ്വീറ്റ് ദാസൻ, വി.കെ. സദാനന്ദൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, പ്രസന്ന കുമാർ, ദിലീപ് തുടങ്ങിയവർ സംസാരിച്ചു.ദേശീയ ട്രേഡ് യൂണിയൻ ക്യാമ്പയിൻ കമ്മിറ്റിയുടെയും സംയുക്ത കിസാൻ മോർച്ചയുടെയും ആഹ്വാനപ്രകാരമാണ് രാജ്യത്തെ സംസ്ഥാന രാജ്ഭവനുകൾക്ക് മുന്നിൽ പ്രതിഷേധം. കർഷകരുടെ കടബാധ്യത എഴുതിത്തള്ളുക, കാർഷിക വിളകൾക്ക് ഡോ. സ്വാമിനാഥൻ കമ്മിഷൻ നിർദ്ദേശിച്ച് കുറഞ്ഞ താങ്ങുവില ലഭ്യമാക്കുക, കർഷക സമരത്തിന്റെ ഭാഗമായ ഒത്തുതീർപ്പു വ്യവസ്ഥകൾ ഉടൻ നടപ്പാക്കുക, തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക,തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ട്രേഡ് യൂണിയനുകളും കർഷക സംഘടനകളുമടങ്ങിയ 32 സംഘടനകൾ രാജ്ഭവന് മുന്നിൽ മൂന്ന് ദിവസം നീളുന്ന ധർണ നടത്തുന്നത്.രാവിലെ 10മുതൽ രാത്രി 8 വരെയാണ് ധർണ നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |