SignIn
Kerala Kaumudi Online
Thursday, 19 February 2026 5.21 AM IST

ഇന്ത്യൻ യുവനിരയോട് പൊരുതി നിൽക്കാൻ കഴിയാതെ ഓസ്ട്രേലിയ; നാലാം മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Increase Font Size Decrease Font Size Print Page
india-vs-australia

റായ്പൂർ: ഓസ്ട്രേലിയക്കെതിരായ നിർണായകമായ നാലാം ട്വന്റി-20യിൽ തകർപ്പൻ ജയം നേടി ഒരു മത്സരം അവശേഷിക്കെ ഇന്ത്യ പരമ്പര സ്വന്തമാക്കി (3-1). ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഓസീസിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുക്കാനെ കഴി‌ഞ്ഞുള്ളൂ.

സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള യുവനിര ഉയർത്തിയ 175 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയ ഗംഭീരമായി തുടങ്ങിയെങ്കിലും ഇന്ത്യൻ സ്പിന്നിനു മുന്നിൽ പതറുകയായിരുന്നു. ജോഷ് ഫിലിപ്പെയ്ക്കൊപ്പം (8) ട്രാവിസ് ഹെഡ് ( 16 പന്തിൽ 31)സ്ഫോടനാത്മക തുടക്കമാണ് ഓസ്ട്രേലിയയ്ക്ക് നൽകിയത്. ദീപ് ചഹർ എറിഞ്ഞ മൂന്നാം ഓവറിൽ 4 ഫോറും 1 സിക്സും ഉൾപ്പെടെ 22 റൺസാണ് ഹെഡ്ഡ് നേടിയത്. 3 ഓവറിൽ ഓസീസ് 40 റൺസിൽ എത്തി. എന്നാൽ സ്പിന്നർ രവി ബിഷ്ണോയിയെ നേരത്തേ പന്തേൽപ്പിക്കാനുള്ള ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവിന്റെ തീരുമാനം കിറുകൃത്യമായി.

നാലാം ഓവറിലെ ആദ്യ പന്തിൽ തന്നെ ഫിലിപ്പെയെ ക്ലീൻ ബൗൾഡാക്കി ബിഷ്ണോയി ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകി. അടുത്ത ഓവർ അക്ഷർ പട്ടേലിന് നൽകാനുള്ള സൂര്യയുടെ തീരുമാനവും ഫലം നൽകി. ആ ഓവറിൽ അപകടകാരി ഹെഡിനെ മുകേഷ് കുമാറിന്റെ കൈയിൽ എത്തിച്ച് അക്ഷർ ഇന്ത്യയ്ക്ക് മത്സരത്തിൽ മേൽക്കൈ നൽകി. ഏഴാം ഓവറിൽ ആരോൺ ഹാർഡിയെ അക്ഷർ ക്ലീൻബൗൾഡാക്കി 52/3 എന്ന നിലയിലായി ഓസീസ്. പിന്നീട് കൃത്യമായ ഇടവേളകളിൽ ഓസീസിന് വിക്കറ്റുകൾ നഷ്ടമായി. ഡെത്ത് ഓവറുകളിലും ഇന്ത്യൻ ബൗളർമാർ ഓസീസ് ബാറ്റർമാർക്ക് വമ്പനടിക്ക് അവസരം നൽകാതെ നന്നായി പന്തെറിഞ്ഞു. ക്യാപ്ടൻ മാത്യു വെയ്ഡാണ് (പുറത്താകാതെ 36) ഓസീസിന്റെ ടോപ്സ്കോറർ.ഇന്ത്യയ്ക്ക് അക്ഷർ മൂന്നും ദീപക് ചഹർ രണ്ടും ബിഷ്ണോയി, ആവേശ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

കഴിഞ്ഞ മത്സരത്തിൽ തോൽവി വഴങ്ങിയ ടീമിൽ നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. ശ്രേയസ് അയ്യർ, വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമ്മ, ഓൾറൗണ്ടർ ദീപക് ചഹർ, പേസർ മുകേഷ് കുമാർ എന്നിവർ ഇന്നലെ ആദ്യഇലവനിൽ ഇടം നേടിയപ്പോൾ ഇഷാൻ കിഷൻ, പ്രസിദ്ധ് കൃഷ്ണ,തിലക് വർമ്മ,അർഷ്ദീപ് സിംഗ് എന്നിവർ പുറത്തിരുന്നു.
ഓസീസ് ടീമിൽ അഞ്ച് മാറ്റങ്ങളുണ്ടായിരുന്നു. മാർകസ് സ്‌റ്റോയിനിസ്, ഗ്ലെൻ മാക്‌സ്‌വെൽ, ജോഷ് ഇംഗ്ലിസ്, റിച്ചാർഡ്‌സൺ, നഥാൻ എല്ലിസ് എന്നിവർക്ക് പകരം ജോഷ് ഫിലിപ്പ്, ബെൻ മക്‌ഡെർമോട്ട്, ബെൻ ഡാർഷുയിസ്, ക്രിസ് ഗ്രീൻ, തൻ സംഗ എന്നിവർ ടീമിലെത്തി.

TAGS: NEWS 360, SPORTS, INDIA VS AUSTRALIA, 4TH T20I, T20I
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY