SignIn
Kerala Kaumudi Online
Monday, 14 July 2025 2.19 PM IST

അന്വേഷണത്തിന് എട്ടുമാസം നൽകിയത് ഒത്തുതീർപ്പിന്റെ ഭാഗം: വി.ഡി.സതീശൻ

Increase Font Size Decrease Font Size Print Page
v-d-satheesan

തിരുവനന്തപുരം: എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ അന്വേഷണത്തിന് എട്ടുമാസത്തെ സാവകാശം നൽകിയത് ബി.ജെ.പി-സി.പി.എം സെറ്റിൽമെന്റിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇക്കാര്യത്തിൽ യു.ഡി.എഫ് മറ്റ് നിയമനടപടികൾ ആലോചിക്കും. മകളുടെ കമ്പനിക്കെതിരെ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിപദത്തിൽ തുടരാൻ അദ്ദേഹത്തിന് യോഗ്യതയില്ല. പിണറായി മുഖ്യമന്ത്രി പദം രാജിവയ്ക്കണമെന്നും സതീശൻ മാദ്ധ്യമങ്ങളോടു പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കും മുഖ്യമന്ത്രിക്കുമെതിരെ സ്റ്റാറ്റ്യൂട്ടറി അതോറിറ്റികളായ ഇൻകം ടാക്സ് ഇന്ററീം സെറ്റിൽമെന്റ് ബോർഡും രജിസ്ട്രാർ ഒഫ് കമ്പനീസും ഗൗരവതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഇതേക്കുറിച്ച് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും അന്വേഷിക്കുകയാണ്. വളരെ പ്രധാനപ്പെട്ട ഒരു അന്വേഷണം നടക്കുമ്പോൾ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല. വിഷയം പ്രതിപക്ഷം കൊണ്ടുവന്നപ്പോൾ സഭയിൽ വരാതെ മുഖ്യമന്ത്രി ഒളിച്ചോടി. വിഷയം അവതരിപ്പിക്കാതിരിക്കാൻ ബഹളം വച്ചതും സഭാ നടപടികൾ തടസപ്പെടുത്തിയതും ഭരണപക്ഷമാണ്. പി.വി. അൻവറിന്റെ ആരോപണത്തെ കുറിച്ച് മുഖ്യമന്ത്രി പോലും ഒന്നും പറഞ്ഞില്ലെന്നും സതീശൻ പറഞ്ഞു.

TAGS: V D SATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.