ചെങ്ങന്നൂർ: മകൾ വീണയുടെ കമ്പനിക്കു വേണ്ടി മുഖ്യമന്ത്രി സ്വന്തംപദവി ദുരുപയോഗം ചെയ്തെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനെ മറയാക്കിയാണ് സി.എം.ആർ.എൽ കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തികതട്ടിപ്പ് നടന്നത്. കള്ളപ്പണം മറയ്ക്കാനുള്ള ഉപാധിയായാണ് വീണയുടെ കമ്പനി പ്രവർത്തിച്ചത്. മുഖ്യമന്ത്രിയുടെ ഭാര്യയുടെ പെൻഷൻ കൊണ്ടല്ല കമ്പനി ആരംഭിച്ചത്, അതൊരു ഷെൽ കമ്പനിയാണ്. പിണറായിയുടെയും മകളുടെയും രക്ഷകനായാണ് മാസപ്പടി വിവാദത്തിൽ പ്രതിപക്ഷ നേതാവ് പ്രവർത്തിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |