SignIn
Kerala Kaumudi Online
Saturday, 27 July 2024 9.57 AM IST

ഉദ്ഘാടകൻ മോദി, അബുദാബി മഹാക്ഷേത്ര സമർപ്പണം ഇന്ന്

dubai-temple

 യു.എ.ഇയിലെ ആദ്യ ഹിന്ദു ക്ഷേത്രം

ന്യൂഡൽഹി: ഇന്ത്യ-യു.എ.ഇ ബന്ധം ഊട്ടിയുറപ്പിക്കുന്നതാണ് അബുദാബിയിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന ബാപ്‌സ് ഹിന്ദു ക്ഷേത്രം. അബുദാബി -ദുബായ് ഹൈവേയിൽ അബു മുറൈഖയിലെ കുന്നിൻമുകളിൽ പൂർണമായും കല്ലിൽ നിർമ്മാണം. യു.എ.ഇയിലെ ആദ്യ ഹിന്ദു ക്ഷേത്രമാണ്. മാർച്ച് ഒന്നു മുതലാണ് പൊതുജനത്തിന് പ്രവേശനം.

2014ൽ നരേന്ദ്രമോദി അധികാരമേറ്റതിനു തൊട്ടുപിന്നാലെ ക്ഷേത്രം നിർമ്മിക്കാൻ നീക്കം തുടങ്ങി. 2015ൽമോദിയുടെ ആദ്യ സന്ദർശനവേളയിൽ യു.എ.ഇ സർക്കാർ ക്ഷേത്രത്തിന് 13.5 ഏക്കർ അനുവദിച്ചു. ഇന്ദിരാഗാന്ധിക്കു ശേഷം (34 വർഷ ഇടവേള)​ ഗൾഫ് രാഷ്ട്രത്തിലേക്കുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം. ഇതിനെ അടയാളപ്പെടുത്തുന്ന സുപ്രധാന തീരുമാനമായിരുന്നു അത്.

2019ൽ 13.5 ഏക്കർ ഭൂമി കൂടി അനുവദിച്ചു. മൊത്തം 27 ഏക്കർ. 2018ൽ തന്റെ രണ്ടാം സന്ദർശനത്തിനിടെ ദുബായ് ഓപ്പറ ഹൗസിൽ നടന്ന ചടങ്ങിൽ വീഡിയോ കോൺഫറൻസിംഗിലൂടെ മോദി ക്ഷേത്രത്തിന് തറക്കല്ലിട്ടു. രണ്ടു ടേമുകൾക്കിടെ മോദിയുടെ ഏഴാം യു.എ.ഇ സന്ദർശനമാണ് ഇപ്പോഴത്തേത്.

പ്രതിഷ്‌ഠകൾ

സ്വാമി നാരായണൻ, അക്ഷരം-പുരുഷോത്തം, രാധാ-കൃഷ്ണൻ, രാമൻ-സീത, ലക്ഷ്മണൻ, ഹനുമാൻ, ശിവ-പാർവ്വതി, ഗണപതി, കാർത്തികേയൻ, പദ്മാവതി-വെങ്കടേശ്വരൻ, ജഗന്നാഥൻ, അയ്യപ്പൻ


ബാപ്‌സ്

ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത. സ്വാമിനാരായണ സമ്പ്രദായം പിന്തുടരുന്ന ഹിന്ദു വിഭാഗം. സ്വാമിനാരായൺ ശ്രീകൃഷ‌്‌ണന്റെ അവതാരമെന്ന് വിശ്വാസം

₹700 കോടി

നിർമ്മാണച്ചെലവ് 400 ദശലക്ഷം ദിർഹം (ഏകദേശം 700 കോടി രൂപ)

7 ഗോപുരങ്ങൾ;

7 എമിറേറ്റുകൾ

 ഉയരം: 32.92 മീറ്റർ (108 അടി), നീളം 79.86 മീറ്റർ (262 അടി), വീതി 54.86 മീറ്റർ (180 അടി). ക്ഷേത്രസമുച്ചയം 55,000 ചതുരശ്ര മീറ്റർ സ്ഥലത്ത്

 ക്ഷേത്രത്തിലെ ഏഴ് ഗോപുരങ്ങൾ യു.എ.ഇയിലെ എമിറേറ്റുകളെ പ്രതിനിധീകരിക്കുന്നു

 രൂപകല്പനയിൽ അറേബ്യൻ, ഇസ്ലാമിക് വാസ്തുവിദ്യയും. അയോദ്ധ്യ രാമക്ഷേത്രം പോലെ സ്റ്റീൽ ഉപയോഗിച്ചില്ല

 നിർമ്മാണം രാജസ്ഥാനിലെ ഭരത്പൂരിൽ നിന്നുള്ള കല്ലുകൾ (റെഡ്‌സ്‌റ്റോണും സാൻഡ് സ്റ്റോണും) ഉപയോഗിച്ച്

 രാജസ്ഥാനിൽ കൊത്തുപണി പൂർത്തിയാക്കിയ ശേഷം ദുബായിലെത്തിച്ച് കൂട്ടിച്ചേർത്തു. തറയിൽ ഇറ്റാലിയൻ മാർബിൾ

 402 വെളുത്ത മാർബിൾ തൂണുകൾ കൊത്തിയെടുത്തത് രാജസ്ഥാനിൽ നിന്നും ഗുജറാത്തിൽ നിന്നുമുള്ള 2,000 കരകൗശല വിദഗ്ദ്ധർ

 പ്രാർത്ഥനാഹാളുകൾ, സന്ദർശകകേന്ദ്രം, തീമാറ്റിക് ഗാർഡനുകൾ, ക്ലാസ് മുറികൾ, പ്രദർശന കേന്ദ്രങ്ങൾ, കുട്ടികൾക്ക് കളിസ്ഥലങ്ങൾ

 ഭൂകമ്പ സൂചന നൽകാൻ അടിത്തറയിൽ ഏകദേശം 100 സെൻസറുകൾ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, DUBAI TEMPLE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.