SignIn
Kerala Kaumudi Online
Friday, 11 July 2025 4.57 AM IST

കോർപ്പറേറ്റ് മേഖലയിൽ സ്ത്രീകൾക്ക് അതിസമ്മർദ്ദം

Increase Font Size Decrease Font Size Print Page
women

കൊച്ചി: ജീവിതവും ജോലിയും ക്രമീകരിക്കാനാകാതെ 34 ശതമാനം സ്ത്രീകൾ ഇന്ത്യയിലെ കോർപ്പറേറ്റ് സ്ഥാപനങ്ങൾ വിടുന്നതായി സർവേ റിപ്പോർട്ട്. രാജ്യത്തെ 73 ശതമാനം കോർപ്പറേറ്റ് സ്ഥാപനങ്ങളും ജെൻഡർ വൈവിദ്ധ്യ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവരിൽ ഭൂരിഭാഗവും കൃത്യമായ നടപടികൾ സ്വീകരിക്കുന്നില്ല. 59 ശതമാനം സ്ഥാപനങ്ങളിൽ നിർബന്ധിതമായ ഇന്റേണൽ പരാതി സമിതികൾ ഇല്ല. 37 ശതമാനം സ്ഥാപനങ്ങൾ പ്രസവാവധി ആനുകൂല്യങ്ങൾ നൽകുന്നില്ല. 17.5 ശതമാനം സ്ഥാപനങ്ങൾ മാത്രമാണ് ശിശു സംരക്ഷണ സൗകര്യങ്ങൾ നൽകുന്നത്. സെന്റർ ഫോർ ഇക്കണോമിക് ഡാറ്റ ആൻഡ് അനാലിസിസ്,ഗോദ്‌റെജ് ഡി.ഇ ലാബ്‌സ്, അശോക യൂണിവേഴ്‌സിറ്റി എന്നിവരുടെ സഹകരണത്തോടെ ഉദൈതി ഫൗണ്ടേഷൻ തയ്യാറാക്കിയ വിമൻ ഇൻ ഇന്ത്യ ഇൻകോർപ്പറേറ്റഡ് സർവേ റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.