തിരുവനന്തപുരം:വരുമാനം കൂട്ടാൻ കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകളായി ഓടുന്ന ഇ ബസുകളിലെ നിരക്ക് ഫാസ്റ്റിലെ നിരക്കിലേക്ക് ഉയർത്തുന്ന 'പരിഷ്കാരം' തൽക്കാലം നിറുത്തിവച്ചു.
ഇ ബസുകളുടെ ചാർജ്ജ് വർദ്ധിപ്പിക്കാനുള്ള നീക്കം സി.പി.എം സംസ്ഥാന നേതൃത്വം ഉൾപ്പെടെ തടഞ്ഞിട്ടും കുറുക്കുവഴിയിലൂടെ ചാർജ്ജ് കൂട്ടാനാണ് ഓർഡനറി ഇ ബസുകൾ സിറ്റി ഫാസ്റ്റുകളാക്കിയത്. 16 ബസുകളാണ് ഫാസ്റ്റ് ഗണത്തിൽ പെടുത്തിയത്. ഇക്കാര്യം 21ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തതോടെയാണ് മരവിപ്പിക്കുന്നത്. തിരുവനന്തപുരത്ത് നടത്തി കൂടുതൽ വരുമാനം കണ്ടെത്തിയാൽ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനായിരുന്നു നീക്കം.
നിരക്ക് കുറയ്ക്കൽ പഴങ്കഥയായി
തലസ്ഥാനത്ത് ഇ ബസ് സർവീസുകൾ ലാഭമായപ്പോൾ നിരക്ക് കുറയ്ക്കാനായിരുന്നു ആന്റണിരാജു മന്ത്രിയായിരുന്നപ്പോൾ ഗതാഗതവകുപ്പ് ആലോച്ചത്. മിനിമം നിരക്ക് അഞ്ച് രൂപയാക്കി പരിഷ്കരണം സംബന്ധിച്ച് റിപ്പോർട്ടും തയ്യാറാക്കിയിരുന്നു. വകുപ്പിന്റെ മന്ത്രിമാറിയപ്പോൾ നിരക്ക് കൂട്ടുകയാണ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |