SignIn
Kerala Kaumudi Online
Wednesday, 01 May 2024 2.40 PM IST

മസാലബോണ്ട് കേസിൽ ഇ ഡിക്ക് തിരിച്ചടി, തിരഞ്ഞെടുപ്പിന് ശേഷം വാദം കേൾക്കാമെന്ന് ഹൈക്കോടതി

d

കൊച്ചി : മസാല ബോണ്ട് കേസിൽ മുൻ മന്ത്രി ടി.എം. തോമസ് ഐസകിനെതിരായ ഇ.ഡിയുടെ അപ്പീലിൽ കോടതിയുടെ അടിയന്തര ഇടപെടലില്ല. തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ വാദം കേൾക്കൂവെന്ന് ഹൈക്കോടതി അറിയിച്ചു. കേസിൽ അടിയന്തരവാദം കേൾക്കണമെന്ന ഇ.ഡിയുടെ ആവശ്യം ഡിവിഷൻ ബെഞ്ച് തള്ളി.

തിരഞ്ഞെടുപ്പിന് ശേഷം മാത്രം തോമസ് ഐസകിനെ ചോദ്യം ചെയ്താൽ മതിയെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് ഇ.ഡി അപ്പീൽ നൽകിയത്. അപ്പീൽ ഹർജി പരിഗണിച്ച ഹൈക്കോടതി ഇതിൽ അടിയന്തരവാദം കേൾക്കേണ്ട സാഹചര്യം എന്താണെന്ന് ഇ.ഡിയോട് ചോദിച്ചു. ഇ.ഡിയുടെ നടപടി തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് പത്തനംതിട്ട മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയായ തോമസ് ഐസക് കുറ്റപ്പെടുത്തി. എന്നാൽ ഐസകിനെ അറസ്റ്റ് ചെയ്യാൻ നീക്കം ഇല്ലെന്നും ഫെമ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് അറിയാനാണ് അന്വേഷണമെന്നും ഇ.ഡി വാദിച്ചു.

ചോദ്യം ചെയ്യൽ വീഡിയോയിൽ ചിത്രീകരിക്കുമെന്നും ഇ.ഡി പറഞ്ഞെങ്കിലും ശ്വാസം വിടാനുള്ള സമയം പോലും നൽകാതെ തുടർച്ചയായി സമൻസുകൾ അയക്കുകയാണ് ഇ.ഡിയെന്ന് തോമസ് ഐസകിന്റെ അഭിഭാഷകൻ കുറ്റപ്പെടുത്തി. ഇ.ഡി വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് നൽകുകയാണെന്നും അദ്ദേഹം വാദിച്ചു. ശ്വാസം വിടാൻ ഉള്ള സമയം പോലും നൽകാതെ ഇ.ഡി തുടർച്ചയായി സമൻസുകൾ അയക്കുന്നെന്നും ഐസക് കോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പിന് പത്ത് ദിവസമല്ലേ ഉള്ളൂ,​ എന്താണ് ഇത്ര തിരക്കെന്ന് ഇ.ഡിയോട് കോടതി ചോദിച്ചു.

സ്ഥാനാർഥിയായ ഐസക്കിനെ ഈ സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിൽ വേനലവധിക്ക് ശേഷം ഹൈക്കോടതി വിശദമായ വാദം കേൾക്കും. കേസിൽ ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകതകൾ വ്യക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചില രേഖകൾ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THOMASISAC, ISAAC, ED, MASALA BOND CASE, HIGH COURT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.