SignIn
Kerala Kaumudi Online
Wednesday, 09 July 2025 7.21 PM IST

ജസ്ന മരിച്ചത് കേരളത്തിലെന്ന് അച്ഛൻ

Increase Font Size Decrease Font Size Print Page
p

പത്തനംതിട്ട: കാണാതായ കോളേജ് വിദ്യാർത്ഥിനി ജസ്ന മരിച്ചത് കേരളത്തിലെന്ന് പിതാവ് ജെയിംസ് കേരളകൗമുദിയോട് വെളിപ്പെടുത്തി. അവൾ

സംസ്ഥാനത്തിന് പുറത്തോ വിദേശത്തോ പോയില്ല. മരിച്ചുവെന്ന് ഉറച്ചുവിശ്വസിക്കാൻ തക്ക വിവരങ്ങൾ കൈവശമുണ്ട്.

ഉത്തരവാദി ജസ്നയുടെ സുഹൃത്താണ്. പേര് ഇപ്പോൾ പറയുന്നില്ല. എങ്ങനെ മരിച്ചുവെന്ന് 19ന് ശേഷം പറയാം. അന്ന് സി.ബി. ഐ അന്വേഷണ ഉദ്യോഗസ്ഥനോട് തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി നേരിട്ട് വിവരങ്ങൾ ചോദിക്കുന്നുണ്ട്. അതിനുശേഷം താൻ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തും. തെളിവുകൾ പുറത്തുവിടും.

അന്വേഷണം അവസാനിപ്പിക്കാൻ സി.ബി.ഐ തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് കൊടുത്തിരുന്നു.അതിനെതിരെ താൻ നൽകിയ ഹർജിയിൽ

ജസ്ന ജീവിച്ചിരിപ്പില്ലെന്ന് പരാമർശിച്ചിട്ടുണ്ട്.

സി.ബി.ഐ അന്വേഷണം ചില ലക്ഷ്യത്തിലേക്ക് എത്തിയില്ല. അവർ കുറേ കാര്യങ്ങൾ അന്വേഷിച്ചു. ഇൻറർ പോൾ വഴി വിദേശത്തും അന്വേഷിച്ചു. പക്ഷെ, താൻ ചൂണ്ടിക്കാട്ടിയ ചില പോയിൻ്റുകളിലേക്ക് എത്തിയില്ല. ജസ്ന വ്യാഴാഴ്ചകളിൽ ഒരു സ്ഥലത്ത് രഹസ്യമായി പ്രാർത്ഥനയ്ക്ക് പോകുമായിരുന്നു. കാണാതായത് ഒരു വ്യാഴാഴ്ചയാണ്. തലേന്ന് ജസ്നയ്ക്ക് അമിത രക്തസ്രാവമുണ്ടായത് മാസമുറയുടെ ഭാഗമാണോ ഗർഭകാലത്ത് ഉണ്ടാകാനിടയുള്ളതാണോ എന്ന് കണ്ടെത്തിയില്ലെന്ന് ഹർജിയിൽ പറയുന്നു.

അന്വേഷണത്തിൻ്റെ ആദ്യഘട്ടത്തിൽ പിതാവും ജസ്നയുടെ സഹോദരനും ചൂണ്ടിക്കാട്ടിയ,

ജസ്നയുടെ സഹപാഠിയെ ലോക്കൽ പൊലീസും സി. ബി. ഐയും ചോദ്യം ചെയ്ത് നുണ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. സഹപാഠിക്ക് ജസ്നയുമായി സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് കണ്ടെത്തി. നാട്ടുകാർ സംശയങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് പൊലീസ് ജെയിംസിൻ്റെ വീടിനുള്ളിലും പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.


എറണാകുളം-ബംഗളൂരു
വന്ദേഭാരത് എത്തിച്ചു
തിരുവനന്തപുരം: എറണാകുളത്തുനിന്ന് ബംഗളുരുവിലേക്ക് സർവീസ് നടത്താൻ വന്ദേഭാരത് ട്രെയിൻ എത്തി. സർവീസ് എന്നു തുടങ്ങണമെന്ന് തീരുമാനിച്ചില്ല. കേരളത്തിലെ മൂന്നാമത്തെ വന്ദേ ഭാരത് ആണിത്. തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്കും മംഗളൂരുവിലേക്കും രണ്ട് വന്ദേഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. രണ്ടുമാസം മുമ്പ് ഇതേ റൂട്ടിലേക്ക് വന്ദേഭാരത് ട്രെയിൻ അനുവദിച്ചിരുന്നു. എറണാകുളത്ത് അറ്റകുറ്റപ്പണികൾക്ക് സൗകര്യമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ആ ട്രെയിൻ ചെന്നൈ - മൈസൂർ റൂട്ടിലേക്ക് മാറ്റി ഇപ്പോൾ കിട്ടിയ ട്രെയിൻ കൊല്ലത്താണ് സൂക്ഷിക്കുന്നത്. കേരളത്തിലെ വന്ദേഭാരത് ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾ കൊച്ചുവേളിയിലാണ് ചെയ്യുന്നത്. എറണാകുളം ട്രെയിനിന്റെ അറ്റകുറ്റപ്പണികൾ ബംഗളൂരുവിൽ ചെയ്യുന്ന കാര്യം പരിഗണിക്കുന്നുണ്ട്. .

TAGS: JESNA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.