വെടിക്കെട്ട് ഫിഫ്റ്റിയുമായി ഡൽഹി ക്യാപിറ്റൽസിന് നിർണായക വിജയം സമ്മാനിച്ച് ഐ.പി.എൽ അരങ്ങേറ്റം അതിഗംഭീരമാക്കി ഓസ്ട്രേലിയൻ വണ്ടർ കിഡ് ജെയ്ക്ക് ഫ്രേസർ മക്ഗുർക്.
22-ാം പിറന്നാൾ ദിനത്തിന് പിറ്റേന്ന് ഡൽഹി ജേഴ്സിയിൽ ആദ്യമായി കളിക്കാൻ അവസരം ലഭിച്ച മക്ഗുർക് 35 പന്തിൽ 5 സിക്സും 2 ഫോറും ഉൾപ്പടെ അടിച്ചു കൂടിയത് 55 റൺസാണ്. നാലാം ഓവറിൽ ടീംസ് കോർ 24 ൽ നിൽക്കെ ക്രീസിലെത്തിയ മക്ഗുർക്ക് നേരിട്ട രണ്ടാം പന്തിൽ യഷ് താക്കൂറിനെ സിക്സടിച്ചാണ് അക്കൗണ്ട് തുറന്നത്. അടുത്ത സ്കോറിംഗും സിക്സറിലൂടെ തന്നെ. ഇന്ത്യൻ പിച്ചും തനിക്ക് സെറ്റായി എന്ന് തെളിയിച്ചത് പതിമ്മൂന്നാം ഓവറിൽ ക്രുണാലിനെതിരെ ആദ്യ മൂന്ന് പന്തുകളും സിക്സടിച്ച്. ക്യാപ്ടൻ പന്തിനൊപ്പം മക്ഗുർക് മൂന്നാം
വിക്കറ്റിൽ 46 പന്തിൽ കൂട്ടിച്ചേർത്ത 76 റൺസാണ് ഡൽഹി ചേസിംഗിൻ്റെ നട്ടെല്ല്.
അൺ ഡോൾഡ്
കഴിഞ്ഞ ഐ.പി.എൽ ലേലത്തിൽ വാങ്ങാൻ ആരുമില്ലാതെ അണിസോൾഡ് ആയ താരമാണ് മക്ഗുർക്. പിന്നീട് പരിക്കേറ്റ ലുങ്കി എൻഗിഡിയ്ക്ക് പകരക്കാരനായി ഡൽഹി ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. ആദ്യ 5 മത്സരങ്ങളിലും ഡൗട്ടിൽ ഇരുന്നതാരത്തിന് മിച്ചൽ മാർഷിന് പരിക്കേറ്റതിനെ തുടർന്നാണ് ടീമിൽ ഇടം കിട്ടിയത്.
29- ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയ താരമെന്ന റെക്കാഡ് ഇപ്പോൾ മയ്ഗുർക്കിൻ്റ പേരിലാണ് . 2023 ൽ
ഒസ്ട്രേലിയൻ അഭ്യന്തര ക്രിക്കറ്റിൽ ടാൻസ് മാനിയക്കെതിരെ സൗത്ത് ഓസ്ട്രേലിയക്കായി കളത്തിലിറങ്ങിയ താരം വെറും 29 പന്തിൽ സെഞ്വറി നേടിയാണ് ചരിത്രം കുറിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |