SignIn
Kerala Kaumudi Online
Friday, 27 September 2024 5.05 PM IST

ഗൗതം മേനോന്റെ മമ്മൂട്ടി ചിത്രം ത്രില്ലർ

Increase Font Size Decrease Font Size Print Page

നിർമ്മാണം മമ്മൂട്ടി കമ്പനി , ഛായാഗ്രഹണം ജോമോൻ ടി. ജോൺ

ss

മമ്മൂട്ടിയും ഗൗതം വാസുദേവ് മേനോനും ആദ്യമായി ഒരുമിക്കുന്ന ചിത്രം പൂർണമായും ത്രില്ലർ ഗണത്തിൽ . മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോൻ ടി. ജോൺ നിർവഹിക്കുന്നു. മമ്മൂട്ടിയെ നായകനാക്കി ഗൗതം മേനോൻ മലയാള ചിത്രം സംവിധാനം ചെയ്യുന്ന വാർത്ത കേരളകൗമുദി ആണ് ആദ്യം റിപ്പോർട്ട് ചെയ്തത്. തെന്നിന്ത്യൻ താര സുന്ദരിയായിരിക്കും മമ്മൂട്ടി- ഗൗതം മേനോൻ ചിത്രത്തിൽ നായികയായി എത്തുക. ജൂൺ 10ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന് നവീൻ ഭാസ്കർ രചന നിർവഹിക്കുന്നു. ദുൽഖർ സൽമാൻ നായകനായ എബിസിഡി, ബിജുമേനോൻ - ആസിഫ് അലി ചിത്രം അനുരാഗ കരിക്കിൻവെള്ളം, മഞ്ജു വാര്യരുടെ ഉദാഹരണം സുജാത, ഫഹദ് ഫാസിലിന്റെ മൺസൂൺ മാംഗോസ്, നിവിൻ പോളിയു

ടെ സാറ്റർഡേ നൈറ്റ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് നവീൻ ഭാസ്കർ. തമിഴകത്ത് ത്രില്ലർ - റൊമാന്റിക് ചിത്രങ്ങളുടെ പ്രിയ സംവിധായകനായാണ് ഗൗതം മേനോൻ അറിയപ്പെടുന്നത്. കാക്ക കാക്ക, പച്ചൈക്കിളി മുത്തുചരം, വേട്ടയാട് വിളയാട് , വെന്ത് തനിന്തത് കാട് എന്നിവയാണ് ഗൗതം മേനോന്റെ പ്രധാന ത്രില്ലർ ചിത്രങ്ങൾ. അതേസമയം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമായ ടർബോ മേയ് 23ന് തിയേറ്ററിൽ എത്തുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടർബോ ജോസ് എന്ന ജീപ്പ് ഡ്രൈവറുടെ വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നു. ഞായറാഴ്ച റിലീസ് ചെയ്ത ടർബോയുടെ ട്രെയിലർ 50 ലക്ഷം പേരാണ് ഇതിനകം കണ്ടത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ആദ്യ മാസ് ചിത്രം കൂടിയാണ് ടർബോ. മിഥുൻ മാനുവൽ തോമസ് ആണ് രചന. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ്, കാതൽ ദ കോർ എന്നിവയാണ് മമ്മൂട്ടി കമ്പനിയുടെ മറ്റു ചിത്രങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.