ഒരു ജോലിയെന്ന സ്വപ്നം മാറ്റിവച്ച് പല യുവാക്കളും ഇന്ന് സ്വന്തമായി സംരംഭം എന്നതിലേക്ക് എത്തിയിരിക്കുകയാണ്. ആരുടെയെങ്കിലും കീഴിൽ ജോലി ചെയ്യുന്നതിനേക്കാൾ നല്ലത് സ്വന്തം ബിസിനസാണ് ബോദ്ധ്യമാണ് എല്ലാവരെയും ഇക്കാര്യത്തിന് പ്രേരിപ്പിക്കുന്നത്. എന്നാൽ പാരമ്പര്യമായി ബിസിനസ് കൈമാറി വരുന്ന ഒരു തലമുറയും ഇന്ത്യയിൽ വളർന്നുവരുന്നുണ്ട്. തുടക്കം ചെറിയ പദവികളിലേക്കെത്തി കമ്പനിയുടെ ഉയർന്ന പൊസിഷനുകളിൽ എത്തുകയാണ് ഇവർ ചെയ്യാറുള്ളത്. എന്നാൽ വെറും പാരമ്പര്യം കൊണ്ടു മാത്രം ഒരു ബിസിനസ് വളർത്തിയെടുക്കാനും സാധിക്കില്ല. അദ്ധ്വാനവും കഴിവും പ്രധാന ഘടകം തന്നെയാണ്.
അങ്ങനെ അദ്ധ്വാനവും കഴിവുകൊണ്ട് ബിസിനസ് ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ വനിതയെക്കുറിച്ചാണ് ബിസിനസ് ലോകം ഇന്ന് ചർച്ച ചെയ്യുന്നത്. ഒരു കാലത്ത് കുടുംബവും പിതാവും ചേർന്ന് സ്ഥാപിച്ച പരാക് മിൽക്ക് ലിമിറ്റഡിന്റെ ഇന്നത്തെ എക്സിക്യുട്ടീവ് ഡയറക്ടറായ അക്ഷലി ഷായെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അക്ഷലി കൂടി പിതാവിനൊപ്പം ബിസിനസിലേക്ക് കടന്നുവന്നതോടെ 2556 കോടിയാണ് കമ്പനിയുടെ ഇന്നത്തെ വിപണി മൂല്യം.
ക്ഷീര വ്യവസായത്തിൽ 14 വർഷത്തെ പരിചയ സമ്പത്തുണ്ട് അക്ഷാലിക്ക്. സീനിയർ വിപി സ്ട്രാറ്റജി സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എന്ന പദവിയിൽ പത്ത് വർഷത്തോളം പ്രവർത്തിച്ചതിന് ശേഷമാണ് എക്സിക്യുട്ടീവ് ഡയറക്ടർ പദവിയിലേക്ക് അക്ഷലി എത്തുന്നത്. 2010ൽ മാനേജ്‌മെന്റ് ട്രെനിയായാണ് അക്ഷാലി കമ്പനിയിലേക്കെത്തുന്നത് പിന്നീട് സെയിൽസ്, മാർക്കറ്റിംഗ് എന്നീ മേഖലകളിൽ അക്ഷലി തന്റേതായ മുഖമുദ്ര പതിച്ചു. ബിസിനസിനായി പുതിയ സ്ട്രാറ്റജികൾ കൂടി നടപ്പാക്കിയതോടെ കമ്പനിയുടെ വളർച്ച പ്രതീക്ഷിച്ചതിനേക്കാളും വേഗത്തിലായിരുന്നു.
അക്ഷലിയുടെ പിതാവ് ദേവേന്ദ്ര ഷായാണ് കമ്പനിയുടെ സ്ഥാപകനും ചെയർമാനും. പൂനെയിൽ 1992ൽ ചെറിയ ഡയറി യൂണിറ്റായി ആരംഭിച്ച കമ്പനിയാണ് ഇന്ന് പരാഗ് മിൽക്ക് ഫുഡ് എന്ന പേരിൽ അറിയപ്പെടുന്നത്. ഗോവർധൻ, ഗോ, പ്രൈഡ് ഓഫ് കൗസ്, ടോപ്പ് അപ്പ് എന്നിവയും കമ്പനിയുടെ ബ്രാൻഡുകളിൽ ഉൾപ്പെടുന്നു. കൂടാതെ പ്രാട്ടീൻ പൗഡർ നിർമ്മാണത്തിലും കമ്പനി കടന്നെത്തിയിരുന്നു. ഫാം ടു ഹോം ബിസിനസ് പ്രൈഡ് ഓഫ് കൗസ്, സ്‌പോർട്സ് ന്യൂട്രീഷൻ ബ്രാൻഡ് അവതാർ (വേ പ്രോട്ടീൻ) തുടങ്ങിയ ഉൽപ്പന്നങ്ങളിലൂടെ ബിസിനസ് വളർത്തിയെടുക്കാൻ അക്ഷലി നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |