കാഞ്ഞങ്ങാട്:ഒഴിഞ്ഞവളപ്പിലെ വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസ്സുകാരിയെ എടുത്തുസകൊണ്ടുപോയി പീഡിപ്പിക്കുകയും കമ്മൽ തട്ടിയെടുത്ത് ഉപേക്ഷിക്കുകയും ചെയ്ത പ്രതിയെ പ്രത്യേക അന്വേഷണസംഘം തിരിച്ചറിഞ്ഞു. കുടക് സ്വദേശിയായ ഈയാളുടെ പേരു വിവരം പുറത്തുവിട്ടിട്ടില്ല. ഞാണിക്കടവിൽ കുടുംബത്തോടൊപ്പം താമസിക്കുന്നയാളാണ് പ്രതി. ഈയാളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.
പെൺകുട്ടിയുടെ വീടിനും പരിസരത്തും നഗരത്തിലും റെയിൽവേ സ്റ്റേഷനിലും ഉൾപ്പെടെയുള്ള സി.സി ടി.വി ക്യാമറകൾ പരിശോധിച്ചതിലൂടെയാണ് പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞത്. 126 ലേറെ സി.സി ടി.വി ക്യാമറകളാണ് അന്വേഷണസംഘം പരിശോധിച്ചത്. ഇതിൽ പെൺകുട്ടിയുടെ വീടിനു സമീപത്തെ ക്യാമറയിൽ നിന്നും മുഖം തിരിച്ചറിയാൻ കഴിയാത്ത ഒരാളുടെ ദൃശ്യം ലഭിച്ചിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് രണ്ടു ദിവസം മുമ്പ് ഒഴിഞ്ഞവളപ്പിൽ ഒരു സ്ത്രീയുടെ കഴുത്തിൽ നിന്നും മുക്കുപണ്ടം പൊട്ടിച്ച് ഓടിയ ആളും പെൺകുട്ടിയുടെ വീടിന് സമീപത്തെ സി.സി ടി.വിയിൽ നിന്നും ലഭിച്ച ദൃശ്യത്തിലുള്ള ആളും ഒരാൾ തന്നെയെന്നാണ് സ്ഥിരീകരിച്ചതാണ് നിർണായകമായത്. ഇരു ദൃശ്യങ്ങളിലുമുള്ള ആളിന്റെ നടത്തവും രൂപവും ഒന്നു തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ ഉടൻ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |