SignIn
Kerala Kaumudi Online
Sunday, 21 July 2024 2.15 AM IST

ചുണ്ടൻ ചാട്ടുളിയാവാൻ തുഴ മിനുക്കി ബിനു

4
തുഴ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ബിനുവും തൊഴിലാളികളും ഫോട്ടോ: വിഷ്ണു കുമരകം

ആലപ്പുഴ: ജലമേളയുടെ നാളുകളായി. തുഴയേറിന്റെ കരുത്തിൽ കരിനാഗത്തെപ്പോലെ പായുന്ന ചുണ്ടൻ പകരുന്ന ആവേശം. അത് അനുഭവിച്ചു തന്നെ അറിയണം.

തുഴ കുറ്റമറ്റതെങ്കിലേ ചുണ്ടൻ ചാട്ടുളിയാകൂ. തുഴകൾ ചെത്തിമിനുക്കുന്ന തിരക്കിലാണ് കോട്ടയം പനച്ചിക്കാട്ടെ വേമ്പനാട് റൂഡർ വർക്ക്സ് ഉടമ കെ.ആർ.ബിനുവും സംഘവും. 35വർഷങ്ങളായി ഈ രംഗത്ത് പ്രവർത്തിക്കുന്ന ബിനു നിർമ്മിച്ച തുഴകൾ അങ്ങ് യു.കെയിലുമെത്തിയിട്ടുണ്ട്. സീസണിൽ 1500 തുഴകളിലധികം വിവിധ ക്ളബുകൾക്കായി നിർമ്മിക്കും.

ഒരു ചുണ്ടന് 101 മുതൽ 110വരെ തുഴകൾ വേണ്ടിവരും. ഒരു തുഴയൊരുക്കാൻ നാല് മണിക്കൂർ വേണം. സഹായികളായി കൊച്ചുമോൻ, പി.സി.രാജേഷ്, രാജേഷ്, രാജൻ എന്നിവരുമുണ്ട്. പനച്ചിക്കാട് കുടിൽവ്യവസായമായി തുഴ നിർമ്മിച്ചിരുന്ന ഐസക്കാണ് ബിനുവിന്റെ ഗുരു.

മങ്കൂസ് തുഴ, തോക്ക് തുഴ എന്നിങ്ങനെ രണ്ട് തരമാണ് പ്രധാനമായും നിർമ്മിക്കുന്നത്. ആറന്മുള വള്ളംകളിക്ക് വീതി കുറഞ്ഞ കൂമ്പ് തുഴയാണ്. കായലിലെ മത്സ്യത്തൊഴിലാളികൾക്കും ചെല്ലാനം ഹാർബറിലേക്കും തുഴയൊരുക്കുന്നുണ്ട്.

കാലം മാറി, മോഡലും

വെള്ളത്തിൽ മുട്ടുന്ന പത്തി ഭാഗത്തിന് പരമാവധി അഞ്ചര ഇഞ്ചായിരുന്നു മുമ്പ് വീതി. എന്നാൽ ഇന്ന് തുഴച്ചിലുകാർക്കിഷ്ടം ഏഴര ഇഞ്ച് വരെ വീതിയുള്ള തുഴകളാണ്. വീതി കൂടുംതോറും വള്ളത്തിന്റെ വേഗവും കൂടും.

ചൂണ്ടപ്പന ചെത്തിമിനുക്കും

ചൂണ്ടപ്പനത്തടിയിലാണ് തുഴനിർമ്മാണം. നല്ല വിളമുള്ള, 80 അടി നീളത്തിലെ തടി വേണം. അളവിൽ മുറിച്ച്, ഉളി ചെത്തി കനംകുറച്ച്, ചിന്തേരിട്ട്, സാൻഡ് പേപ്പറും പിടിക്കുന്നതോടെ തുഴ തയ്യാറാ‌ർ. അടിസ്ഥാനരൂപമൊരുക്കുന്നത് കൈപ്പണിയിലാണ്.

വില

7 ഇഞ്ച് തുഴ : 600 മുതൽ 750 വരെ

ആറന്മുള തുഴ : 800 മുതൽ 1000 വരെ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KAUMUDI SPECIAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.