SignIn
Kerala Kaumudi Online
Friday, 13 September 2024 10.41 PM IST

മൂന്ന് ഘട്ടമായി പുനരധിവാസം

Increase Font Size Decrease Font Size Print Page
wayanad

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം മൂന്ന് ഘട്ടമായി നടപ്പാക്കും. മൂന്നാം ഘട്ടത്തിലാണ് ‌‌സമ്പൂർണ പുനരധിവാസത്തിന് ടൗൺഷിപ്പ് യാഥാർത്ഥ്യമാക്കുന്നത്. ഒന്നാം ഘട്ടത്തിൽ ക്യാമ്പുകളിൽ കഴിയുന്നവരെ താത്കാലികമായി പുനരധിവസിപ്പിക്കും. ബന്ധുവീടുകളിൽ പോവാൻ താത്പര്യമുള്ളവർക്ക് അതിനുള്ള സൗകര്യമൊരുക്കും. മറ്റുള്ളവർക്ക് സർക്കാർ ചെലവിൽ നൽകും.

ഒഴിഞ്ഞ വീടുകൾ, ക്വാർട്ടേഴ്സുകൾ, ഫ്ളാറ്റുകൾ, ഹോസ്റ്റലുകൾ എന്നിവ കണ്ടെത്താൻ തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാർക്കും സെക്രട്ടറിമാർക്കും നിർദ്ദേശം നൽകി. താത്കാലിക പുനരധിവാസത്തിനായി സർക്കാർ ഹോട്ടലുകൾ, ക്വാർട്ടേഴ്സുകൾ തുടങ്ങിയവയും ഉപയോഗിക്കും.

വാടകയില്ലാതെ വീടുകളും ക്വാർട്ടേഴ്സുകളും പൂർണമായോ ഭാഗികമായോ വിട്ടുനൽകാമെന്ന് പലരും അറിയിച്ചിട്ടുണ്ട്. കുടുംബങ്ങളുടെ പുനരധിവാസത്തിനായി ഫ്ളാറ്റ് സമുച്ഛയങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് വാടക നിശ്ചയിച്ച് സർക്കാർ ഏറ്റെടുക്കുമെന്നും റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു.

രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കുന്നത് സ്ഥിരം വീടുകളിലേക്ക് മാറുന്നതിനു മുമ്പുള്ള ഇടക്കാല ട്രാൻസിറ്റ് ഹോം സംവിധാനമാണ് . അനുയോജ്യ സ്ഥലങ്ങൾ കണ്ടെത്തി ഫ്രീഫാബ് സാങ്കേതികവിദ്യയിലുള്ള സംവിധാനങ്ങൾ ഒരുക്കും.

ക്യാമ്പുകളിലുള്ളവർക്ക് 136 കൗൺസലർമാരുടെ സേവനം ലഭ്യമാണ് . വായ്പ തിരിച്ചടവുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് ലെവൽ ബാങ്കിംഗ് കമ്മിറ്റിയുടെ അടിയന്തര യോഗം വിളിക്കും. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ പണപ്പിരിവ് നടത്തുന്നത് ഒഴിവാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

 വിവരശേഖരണം അവസാന ഘട്ടത്തിൽ

പ്രാദേശിക ജനപ്രതിനിധികളെയും ദുരന്തത്തിനിരയായവരുടെ പ്രതിനിധികളെയും ഉൾപ്പെടുത്തി ദുരന്തബാധിത പ്രദേശങ്ങളെ ആറു മേഖലകളായി തിരിച്ച് നടത്തുന്ന പ്രദേശിക വിവരശേഖരണം അവസാന ഘട്ടത്തിലാണ്. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല, അട്ടമല, പുഞ്ചിരിമട്ടം പ്രദേശങ്ങളിലെ ഭൂമിശാസ്ത്രപരമായ സ്ഥിതിഗതികൾ പഠിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കും.

പുനരധിവാസ പദ്ധതിയിലുൾപ്പെടാൻ ദുരിതാശ്വാസ ക്യാമ്പുകളിൽ രജിസ്റ്റർ ചെയ്യണമെന്ന പ്രചാരണങ്ങളിൽ കഴമ്പില്ല. ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിൽ നിന്നുള്ള ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പാക്കേജ് തയ്യാറാക്കുന്നത്.

ചാലിയാർ പുഴ കേന്ദ്രീകരിച്ച് പൊലീസും നാട്ടുകാരും നടത്തുന്ന സംയുക്ത തെരച്ചിൽ തുടരുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. യോഗത്തിൽ മന്ത്രിസഭാ ഉപസമിതി അംഗങ്ങളും മന്ത്രിമാരുമായ എ.കെ. ശശീന്ദ്രൻ, ഒ.ആർ. കേളു, ടി. സിദ്ദീഖ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കളക്ടർ ഡി.ആർ. മേഘശ്രീ, സ്‌പെഷ്യൽ ഓഫീസർമാരായ സാംബശിവ റാവു, എ. കൗശികൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർ നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.

ജീവഹാനി കുറഞ്ഞ ദുരന്തങ്ങളെ ദേശീയ ദുരന്തങ്ങളായി പ്രഖ്യാപിച്ച് ഫണ്ട് നൽകിയ ചരിത്രമുണ്ടെന്നും അതിന് സമാനമായ ഫണ്ടെങ്കിലും വയനാടിന് കേന്ദ്രം അനുവദിക്കണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭ്യർത്ഥിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: WAYANAD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.