തിരുവനന്തപുരം: സർവകലാശാലകളെയും കോളേജുകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന കെ-റീപ്പ് സോഫ്റ്റ്‌വെയർ സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു. നിലവിൽ സർവകലാശാലകളിലെല്ലാം കമ്പ്യൂട്ടർ സേവനങ്ങളുണ്ടെങ്കിലും ഇവയ്ക്ക് പരസ്പ്പര ബന്ധമില്ല. ഇവയെ കേരള റിസോഴ്‌സ് ഫോർ എജുക്കേഷൻ അഡ്മിനിസ്‌ട്രേഷൻ ആൻഡ് പ്ലാനിംഗ് (കെ-റീപ്പ്) വഴി ഒരുമിപ്പിക്കും. വിദ്യാർത്ഥി പ്രവേശനം മുതൽ സർട്ടിഫിക്കറ്റ് വിതരണം വരെ ഈ പോർട്ടലിലൂടെയായിരിക്കും. അസാപ് കേരളയുടെ നേതൃത്വത്തിൽ യൂണിവേഴ്‌സിറ്റി ആൻഡ് കോളജ് മാനേജ്‌മെന്റ് സിസ്റ്റം ഇതിനായി വികസിപ്പിച്ചുവെന്ന് തിരുവനന്തപുരം ഐ.എം.ജിയിൽ ഉന്നത വിദ്യാഭ്യാസ കൗൺസിലും അസാപ് കേരളയും നടത്തിയ പരിശീലന പരിപാടിയിൽ മന്ത്രി പറഞ്ഞു. കെ-റീപ്പ് സോഫ്റ്റ്‌വെയർ സംവിധാനം കണ്ണൂർ,സംസ്‌കൃത,മലയാളം സർവകലാശാലകളിൽ നടപ്പിലാക്കിയെന്നും മന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ,മെമ്പർ സെക്രട്ടറി ഡോ. രാജൻ വറുഗീസ്,റിസർച്ച് ഓഫീസർ ഡോ. സുധീന്ദ്രൻ കെ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |