SignIn
Kerala Kaumudi Online
Tuesday, 18 March 2025 2.09 PM IST

'സ്വാധീനമുറപ്പിക്കാൻ കഴിയാത്തിടത്ത് വിദ്വേഷപ്രചാരണം നടത്തി ഒറ്റപ്പെടുത്താൻ ശ്രമം'; മിനി പാകിസ്ഥാൻ പരാമർശത്തിൽ മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page
pinarayi-vijayan

തിരുവനന്തപുരം: കേരളത്തെ മിനി പാകിസ്ഥാനെന്ന് ആക്ഷേപിച്ച മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതേഷ് റാണയുടെ പ്രസ്താവന പ്രകോപനപരവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാറിന് കേരളത്തോടുള്ള അടിസ്ഥാന സമീപനമാണ് മഹാരാഷ്ട്ര മന്ത്രിയുടെ വാക്കുകളിൽ വെളിവാക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

'തങ്ങൾക്ക് സ്വാധീനമുറപ്പിക്കാൻ പ്രയാസമുള്ള ഭൂപ്രദേശത്തെ അപരവൽക്കരിച്ചും വിദ്വേഷ പ്രചാരണങ്ങൾ നടത്തിയും ഒറ്റപ്പെടുത്തിക്കളയാമെന്നാണ് സംഘപരിവാർ കരുതുന്നത്. അതിനെ പിൻപറ്റിയാണ് ഇത്തരം പ്രസ്താവനകൾ വരുന്നത്.

വിദ്വേഷ പ്രസ്താവന നടത്തിയ മന്ത്രി ആ സ്ഥാനത്തു തുടരാൻ അർഹനല്ല. രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കുംവിധം ഗുരുതരമായ സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയുടെ നടപടിയോട് രാജ്യം ഭരിക്കുന്ന പാർടിയുടെ നേതൃത്വം പ്രതികരിക്കാത്തത് ആശ്ചര്യകരമാണ്'- മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസ് നേതാക്കളായ രാഹുലും പ്രിയങ്കയും ജയിക്കാൻ കാരണം 'കേരളം മിനി പാകിസ്ഥാൻ' ആയതുകൊണ്ടാണ് എന്നായിരുന്നു മന്ത്രി നിതേഷ് റാണയുടെ വിവാദ പ്രസ്‌താവന. ഇരുവരും തിരഞ്ഞെടുപ്പിൽ ജയിച്ചത് ഭീകര സംഘടനകളുടെ പിന്തുണകൊണ്ടാണെന്നും മന്ത്രി പൂനെയിൽ ഒരു ചടങ്ങിൽ ആരോപിച്ചിരുന്നു.

പ്രസ്‌താവന വിവാദമായതോടെ മതപരിവർത്തനം, ലൗ ജിഹാദ് തുടങ്ങിയ വിഷയങ്ങളുടെ പശ്‌ചാത്തലത്തിലാണ് പറഞ്ഞതെന്നും കേരളം ഇന്ത്യയുടെ ഭാഗമാണെന്നും മന്ത്രി വിശദീകരണമായും രംഗത്തെത്തിയിരുന്നു. കേരളത്തിൽ ഹിന്ദുക്കളുടെ സംഖ്യ കുറയുന്നത് ആശങ്കാജനകമാണ്. ഹിന്ദുക്കളെ മതപരിവർത്തനം ചെയ്യുന്നത് ദൈനംദിന കാര്യമായിരിക്കുന്നു. പാകിസ്ഥാനിൽ ഹിന്ദുക്കളോട് പെരുമാറുന്ന രീതി ഇവിടെ ഉണ്ടായാലുള്ള ആശങ്കയാണ് പ്രകടിപ്പിച്ചതെന്നും മന്ത്രി വിശദീകരിച്ചിരുന്നു.

TAGS: PINARAYI VIJAYAN, KERALA MINI PAKISTAN, NITESH RANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.