# മൂന്നാം വർഷം ഡിഗ്രി
# ഒരു വർഷ എം.എഡ് പുനഃസ്ഥാപിച്ചു
എൻ.സി.ടി.ഇ കരട് നയം പുറത്തിറക്കി
# വെറും ബി.എഡ് കോളേജുകൾ 2028ൽ നിലയ്ക്കും
തിരുവനന്തപുരം: ബി.എഡ് കോഴ്സ് ഇനി മൂന്നുതരത്തിലായിരിക്കും. പ്ലസ്ടുക്കാർക്ക് നാലുവർഷം, ബിരുദധാരികൾക്ക് രണ്ടുവർഷം, ബിരുദാനന്തര ബിരുദമോ നാലുവർഷ ബിരുദമോ നേടിയവർക്ക് ഒരുവർഷം എന്നിങ്ങനെയാവും കോഴ്സിന്റെ ദൈർഘ്യം.
വെറും ബി.എഡ് കോളേജുകളായി സ്ഥാപനങ്ങൾ നടത്താൻ കഴിയില്ല. ആർട്സ് ആൻഡ് സയൻസ് കോളേജുകൾപോലെ വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്ന കോളേജുകളിലായിരിക്കും ബി.എഡ് കോഴ്സ്.
ഒരേസമയം, ഡിഗ്രിയും ബി.എഡും നേടാം. ഉപരിപഠനം ഡിഗ്രി വിഷയത്തിലോ എം.എഡിനോ ആകാം. ബി.എഡിന് പ്രവേശനപരീക്ഷയുണ്ടാവും. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ (എൻ.സി.ടി.ഇ) പ്രസിദ്ധീകരിച്ച കരടുനയത്തിലാണ് ഇത്തരം പരിഷ്കാരങ്ങൾ. മേയിൽ അന്തിമനയം വിജ്ഞാപനം ചെയ്യുന്നതോടെ കേരളത്തിലടക്കം നടപ്പാക്കേണ്ടിവരും. നിലവിലെ ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഇപ്പോഴുള്ള രണ്ടുവർഷ ബി.എഡ് തുടരാം. 2028നകം ഇവ മൾട്ടിഡിസിപ്ലിനറിയായി മാറണം.
ദേശീയസിലബസിൽ 30% മാറ്റം വരുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടാവും.
പത്തുവർഷം മുൻപ് നിറുത്തലാക്കിയ ഒരുവർഷ എം.എഡ് (ഫുൾടൈം) പുനഃസ്ഥാപിക്കും. രണ്ട് സെമസ്റ്ററുകളിലായി 40 ക്രെഡിറ്റുകളാവും കോഴ്സിൽ. രണ്ടുവർഷം ദൈർഘ്യമുള്ള പാർട്ട് ടൈം എം.എഡുമുണ്ടാവും. നിലവിലെ അദ്ധ്യാപകർക്കായിരിക്കും പ്രവേശനം. മാസത്തിൽ 20ദിവസമായിരിക്കും ക്ലാസ്. നിലവിൽ എം.എഡ് രണ്ടുവർഷമാണ്.
നാലുവർഷ കോഴ്സിനൊപ്പം
ആർട്സ്,സയൻസ് ബിരുദവും
# നാലുവർഷ കോഴ്സിന് ഇന്റഗ്രേറ്റഡ് ടീച്ചർഎഡ്യൂക്കേഷൻ പ്രോഗ്രാം എന്നാണ് പേര്. ബി.എ, ബിഎസ്‌സി, ബികോം പഠനം ഇതിന്റെ ഭാഗമാണ്. ഏതു വിഷയം വേണമെങ്കിലും തിരഞ്ഞെടുക്കാം. മൂന്നുവർഷം കഴിഞ്ഞ് ബി.എഡ് വേണ്ടെങ്കിൽ ബിരുദംനേടി പഠനമവസാനിപ്പിക്കാം. നാലു വർഷ പഠനം പൂർത്തിയാക്കിയാൽ, ഡിഗ്രി വിഷയത്തിലോ വിദ്യാഭ്യാസത്തിലോ ഉപരിപഠനം നടത്താം. ഫിസിക്കൽ എഡ്യൂക്കേഷൻ, സംസ്കൃതം, യോഗ എന്നിവയിലും ഡ്യുവൽമേജർ കോഴ്സുകളുണ്ട്. രണ്ടിലേത് വിഷയത്തിലും പി.ജിയെടുക്കാം.
സിലബസിലും
ഓപ്ഷൻ
മൂന്നുതലത്തിലുള്ള ബി.എഡിനും തൊഴിൽ മേഖല തരംതിരിച്ചാണ് സിലബസ് നിശ്ചയിച്ചിരിക്കുന്നത്. എൽ.കെ.ജി മുതൽ രണ്ടാംക്ലാസ് വരെ അദ്ധ്യാപകരാവാൻ ഫൗണ്ടേഷൻ, മൂന്നുമുതൽ അഞ്ചുവരെ ക്ലാസുകൾക്ക് പ്രിപ്പറേറ്ററി, ആറുമുതൽ എട്ടുവരെ ക്ലാസുകൾക്ക് മിഡിൽ, ഒമ്പതുമുതൽ പന്ത്രണ്ടുവരെ ക്ലാസുകൾക്ക് സെക്കൻഡറി എന്നിങ്ങനെ ഓപ്ഷനുകളെടുക്കാം.സിലബസിലും പഠനരീതിയിലും വ്യത്യാസമുണ്ടാവും.
ഫീസ് കടുക്കും
നാലുവർഷ ബി.എഡിന് കോഴിക്കോട് എൻ.ഐ.ടിയിൽ ഒന്നേകാൽലക്ഷവും കാസർകോട് കേന്ദ്രസർവകലാശാലയിൽ മുക്കാൽലക്ഷവുമാണ് ഫീസ്.
വിദേശജോലിക്ക്
ഗുണകരം
#വിദേശജോലിക്ക് നാലുവർഷ ബി.എഡ് ഗുണകരമാണ്. യൂറോപ്പിലടക്കം മിക്കയിടത്തും ഈരീതിയാണ്.
# പ്രീപ്രൈമറിയിലടക്കം ബിരുദധാരികളായിരിക്കും അദ്ധ്യാപകർ. അദ്ധ്യാപനത്തിന്റെ ഗുണനിലവാരമുയരും.
188:
കേരളത്തിലെ
ബി.എഡ് കോളേജുകൾ
16000:
ബി.എഡ് സീറ്റുകൾ
''നാലുവർഷ ബി.എഡ് അടക്കമുള്ള മാറ്റങ്ങൾ കുട്ടികൾക്ക് ഗുണകരമാണ്. ബി.എഡ് സെന്ററുകൾ നിലനിറുത്തി ഗുണനിലവാരം കൂട്ടണം''
-പ്രൊഫ.മോഹൻ ബി.മേനോൻ
ബി.എഡ് കരിക്കുലം സമിതി അദ്ധ്യക്ഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |