നയ്‌പെഡോ: മ്യാൻമറിൽ അതിശക്തമായ ഭൂചലനം ഉണ്ടായതായി ജർമ്മനിയുടെ ജിഎഫ്ഇസഡ് സെന്റർ ഫോർ ജിയോസയൻസസ്. ഇന്ന് ഉച്ചയ്‌ക്കാണ് പത്ത് കിലോമീറ്റർ ആഴത്തിൽ ഭൂകമ്പം ഉണ്ടായത്. 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമാണിതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) പറഞ്ഞു.
നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. ബാങ്കോക്ക് പ്രദേശത്ത് 17 ദശലക്ഷത്തിലധികം ആളുകളാണ് താമസിക്കുന്നത്. അതിൽ ഭൂരിഭാഗംപേരും ഉയർന്ന പ്രദേശങ്ങളിലുള്ള അപ്പാർട്ടുമെന്റുകളിലാണ് താമസിക്കുന്നത്. ജനസാന്ദ്രതയേറിയ മദ്ധ്യ ബാങ്കോക്കിലെ ഹോട്ടലുകളിൽ താമസിച്ചിരുന്നവർ പരിഭ്രാന്തരായി പുറത്തേക്കോടി. ഭൂകമ്പം കഴിഞ്ഞ് മിനിട്ടുകൾ കഴിഞ്ഞും അവർ തെരുവുകളിൽ തന്നെ തുടരുകയാണ്.
ശക്തമായ ഭൂകമ്പമായതിനാൽ ഉയർന്ന പ്രദേശങ്ങളിലെ അപ്പാർട്ട‌്‌മെന്റുകൾക്ക് സമൂപമുണ്ടായിരുന്ന പൂളുകളിൽ നിന്ന് പോലും ജലം പുറത്തേക്കൊഴുകി. ചില കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം മദ്ധ്യ മ്യാൻമറായിരുന്നു. ഭൂകമ്പത്തിൽ ഇവിടെ എന്തെങ്കിലും നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന വിവരവും പുറത്തുവന്നിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |