SignIn
Kerala Kaumudi Online
Friday, 20 June 2025 6.53 AM IST

മഞ്ജുവിനും കാവ്യയ്ക്കും അറിയാത്ത പല കാര്യങ്ങളും അയാൾക്കറിയാം, ചതിക്കില്ലെന്ന് വിചാരിച്ച ദിലീപ് ഇങ്ങനെ ചെയ്തപ്പോഴാണ് ചിലത് വെളിപ്പെടുത്തിയതെന്ന് പൾസർ സുനി

Increase Font Size Decrease Font Size Print Page

dileep-

കൊച്ചി : കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ദിലീപിനെതിരെ വൻവെളിപ്പെടുത്തൽ നടത്തിയിരുന്നു. ദിലീപ് ഒന്നരക്കോടി രൂപയ്ക്കാണ് തനിക്ക് ക്വട്ടേഷൻ നൽകിയതെന്നും ഇതിൽ 80 ലക്ഷം കിട്ടാനുണ്ടെന്നും പൾസർ സുനി സ്വകാര്യ ചാനലിലോട് പറഞ്ഞു. കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ മാനേജർ അപ്പുണ്ണിക്കെതിരെയും സുനി ഗുരുതര ആരോപണങ്ങളാണ് ഉയർത്തിയത്. ക്വട്ടേഷന്റെ ബാക്കി പണം ആവശ്യപ്പെട്ട് ജയിലിൽ നിന്ന് അപ്പുണ്ണിയെ വിളിച്ചിരുന്നുവെന്നും നീ എന്തുവേണമെങ്കിലും ചെയ്തോ എന്നായിരുന്നു അപ്പുണ്ണിയുടെ മറുപടിയെന്നും പൾസർ സുനി പറഞ്ഞു. ചതിക്കില്ല എന്നു വിശ്വസിച്ച ദിലീപ് ഇങ്ങനെ ചെയ്തപ്പോഴാണ് പണം കിട്ടില്ലെന്ന് ഉറപ്പായതെന്നും സുനി വെളിപ്പെടുത്തി.

അതിന് ശേഷമാണ് കുറച്ച്, കുറച്ച് കാര്യങ്ങൾ പുറത്തുപറയാൻ തുടങ്ങിയത്. ദിലീപിനെ വിളിക്കുമ്പോൾ ഫോൺ എടുക്കുന്നത് അപ്പുണ്ണിയായിരുന്നു. ദിലീപ് പറയുന്നതിന് അനുസരിച്ചാണ് അപ്പുണ്ണി സംസാരിക്കാറുണ്ടായിരുന്നത്. മഞ്ജുവിനും കാവ്യയ്ക്കും അറിയാത്ത കാര്യങ്ങൾ വരെ അപ്പുണ്ണിക്കറിയാം. അപ്പുണ്ണിയാണ് ദിലീപിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ. അറസ്റ്റിലായ രണ്ടു മാസം വരെ ഒന്നും പുറത്ത് പറയാതെ പിടിച്ചുനിന്നു. അപ്പുണ്ണി തള്ളിപ്പറഞ്ഞില്ലായിരുന്നെങ്കിൽ താൻ അവർക്കൊപ്പം നിന്നേനെ എന്നും സുനി വെളിപ്പെടുത്തി.

നടിയെ ബലാത്സംഗം ചെയ്‌ത് ദൃശ്യങ്ങൾ പകർത്താനായിരുന്നു ക്വട്ടേഷൻ. ഇക്കാര്യം നടിയോട് പറഞ്ഞിരുന്നു.
അക്രമം ഒഴിവാക്കാൻ പണം നൽകാമെന്ന് നടി പറഞ്ഞെങ്കിലും വാങ്ങിയില്ല. കുടുംബം തകർന്നതാണ് ദിലീപിന്റെ വൈരാഗ്യത്തിന് കാരണം. ദൃശ്യം കാണിച്ച് നടിയെ ഒതുക്കുകയായിരുന്നു പദ്ധതി. പീഡനദൃശ്യം പൊലീസിന് ലഭിച്ചതാണ് കുരുക്കായത്. അഭിഭാഷകയെ സൂക്ഷിക്കാൻ ഏല്പിച്ച കാർഡ് കോടതിയിൽ ഹാജരാക്കുമെന്ന് പ്രതീക്ഷിച്ചില്ല. അതേസമയം ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ എവിടെയെന്ന് സുനി വെളിപ്പെടുത്തിയില്ല. മറ്റു നടിമാരെ ആക്രമിച്ചതും ദിലീപിന്റെ അറിവോടെയാണ്. ലൈംഗിക അതിക്രമമുൾപ്പെടെ ഒത്തുതീർപ്പാക്കി. സിനിമയിൽ പലർക്കും ഇക്കാര്യമറിയാം. എന്നാൽ നിലനിൽപ്പിനായി ആരും പുറത്തുപറയില്ലെന്നും സുനി പറഞ്ഞു.

TAGS: DILEEP, PULSOR SUNI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.