SignIn
Kerala Kaumudi Online
Saturday, 26 July 2025 11.21 AM IST

213 അനദ്ധ്യാപക തസ്തികകൾ:  ഉത്തരവിന് എക്‌സി. കമ്മിറ്റി അനുമതിവേണം

Increase Font Size Decrease Font Size Print Page
ee

കൊച്ചി: കേരള കാർഷിക സർവകലാശാലയിലെ 213 അനദ്ധ്യാപക തസ്തികകൾ നിറുത്തലാക്കാനുള്ള രജിസ്ട്രാറുടെ ഉത്തരവ് സർവകലാശാലാ എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെ അനുമതിയോടെ മാത്രമേ നടപ്പാക്കാവൂ എന്ന് ഹൈക്കോടതി. ഹർജിയിൽ തീരുമാനമെടുക്കുംവരെ ഈ തസ്തികകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്നും വ്യക്തമാക്കി. തസ്തികകൾ നിറുത്തലാക്കിയതിനെതിരെ സർവകലാശാലയിലെ സെക്‌ഷൻ ഓഫീസർ ജോൺ കോശി ഉൾപ്പെടെ ഏതാനും ഉദ്യോഗസ്ഥർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഇടക്കാല ഉത്തരവ്.
ഇ-ഓഫീസ് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി തസ്തിക പുനഃക്രമീകരിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ വൈസ്ചാൻസലറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ 2023ൽ നിയമിച്ചിരുന്നു. കമ്മിറ്റിയുടെ റിപ്പോർട്ട് 2024ൽ സർക്കാരിന്റെ അഭിപ്രായത്തിനായി വിട്ടു. 2025 ഏപ്രിൽ അഞ്ചിന് ഈ റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ പേരിൽ 213 തസ്തികകൾ നിറുത്തലാക്കി രജിസ്ട്രാർ ഉത്തരവിറക്കിയതിനെയാണ് ഹർജിക്കാർ ചോദ്യം ചെയ്യുന്നത്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.