വാഷിംഗ്ടൺ: യു.എസിലെ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലുണ്ടായ വെടിവയ്പിൽ 2 പേർ കൊല്ലപ്പെട്ടു. 4 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം, വ്യാഴാഴ്ച രാവിലെ 11.50നായിരുന്നു സംഭവം. പൊലീസിന്റെ വെടിയേറ്റ അക്രമി ഫീനിക്സ് ഐക്നർ (20) ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ ഇവിടുത്തെ വിദ്യാർത്ഥിയാണ്. എന്നാൽ കൊല്ലപ്പെട്ട 2 പേർ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളല്ല എന്ന് പൊലീസ് വ്യക്തമാക്കി. ലിയോൺ കൗണ്ടിയിലെ ഡെപ്യൂട്ടി ഷെരിഫിന്റെ മകനാണ് അക്രമി. ഉദ്യോഗസ്ഥയായ തന്റെ അമ്മയുടെ കൈത്തോക്കാണ് പ്രതി ആക്രമണത്തിന് ഉപയോഗിച്ചത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |