തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി തസ്തിക നിറുത്തലാക്കാൻ സർക്കാർ ആലോചന. നിലവിൽ ഈ ചുതലതല വഹിക്കുന്നത് മനോജ് എബ്രഹാമാണ്. അദ്ദേഹത്തെ ഡി.ജി.പി റാങ്കോടെ ഫയർഫോഴ്സ് മേധാവിയായി നിയമിച്ചു. പകരം ഈ തസ്തികയിലേക്ക് ആരേയും നിയമിച്ചിട്ടില്ല. മനോജ് എബ്രഹാം ചുമതല ഒഴിയുന്നതോടെ ഈ തസ്തിക നിറുത്തലാക്കിയേക്കും. എ.ഡി.ജി.പിമാരുടെ ക്ഷാമം കാരണമാണിത്.
എസ്.ശ്രീജിത്ത് (പൊലീസ് ആസ്ഥാനം), എച്ച്.വെങ്കടേശ് (ക്രൈംബ്രാഞ്ച്), ബൽറാംകുമാർ ഉപാദ്ധ്യായ (ജയിൽ), പി.വിജയൻ (ഇന്റലിജൻസ്) എന്നിവരെ ഈ തസ്തികയിലേക്ക് പരിഗണിച്ചാൽ പകരം നിയമിക്കാൻ എ.ഡി.ജി.പിമാരില്ലാത്ത സ്ഥിതിയാണ്. ജൂണിൽ ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് വിരമിക്കുമ്പോൾ നിലവിൽ ബറ്റാലിയൻ എ.ഡി.ജി.പിയായ എം.ആർ. അജിത്കുമാറിന് ഡി.ജി.പി റാങ്ക് ലഭിക്കും. അതിനാൽ, ക്രമസമാധാന ചുമതലയിലേയ്ക്ക് ഇപ്പോൾ അദ്ദേഹത്തെ പരിഗണിക്കില്ലെന്നാണ് സൂചന. 23വർഷം സർവീസ് പൂർത്തിയാക്കിയ ഐ.ജിമാരില്ലാത്തതിനാലാണ് എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാനാവാത്തത്.
നിലവിൽ നാല്
ഡി.ജി.പിമാർ
പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ്, റോഡ് സുരക്ഷാ കമ്മിഷണർ നിതിൻ അഗർവാൾ, വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത, ഫയർഫോഴ്സ് മേധാവി കെ.പദ്മകുമാർ എന്നിവരാണ് നിലവിലെ ഡി.ജി.പിമാർ. പദ്മകുമാർ ഈ മാസം വിരമിക്കും. തുടർന്നാണ് മനോജ് എബ്രഹാമിന് ഡി.ജി.പി റാങ്ക് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |