കൊച്ചി: മലയാള സിനിമയ്ക്ക് മാർച്ചിലെ നഷ്‌ടം 168.53 കോടി രൂപ. എമ്പുരാനാണ് തിയേറ്റർ വരുമാനത്തിൽ മുന്നിൽ. ആദ്യത്തെ അഞ്ചു ദിവസത്തിനകം 24.65 കോടി രൂപ എമ്പുരാൻ സ്വന്തമാക്കി. 15 സിനിമകളാണ് റിലീസ് ചെയ്‌തത്. 13 സിനിമകൾക്കായി 194,42,06,985 രൂപ ചെലവഴിച്ചു. 25,88,31,000 രൂപ തിരികെ ലഭിച്ചു.
തിയേറ്റർ വരുമാനം മാത്രം അടിസ്ഥാനമാക്കി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തയ്യാറാക്കിയ കണക്കാണിത്. മാർച്ചിൽ റിലീസ് ചെയ്‌ത സിനിമകളാണ് ഇപ്പോഴും പ്രദർശനം തുടരുന്നത്. 22,000 രൂപ മാത്രം തിയേറ്റർ വരുമാനം ലഭിച്ച സിനിമയുമുണ്ട്.
സിനിമ ചെലവ് വരുമാനം
മറുവശം ...... 78,00,000...... 60,000
ഔസേപ്പിന്റെ ഒസ്യത്ത് ...... 4,04,46,985 ...... 45,00,000
പരിവാർ ...... 2,60,00,000 ...... 26,00,000
പ്രളയശേഷം ഒരു ജലകന്യക ...... 15,00,000 ...... 64,000
വടക്കൻ ...... 3,65,60,000 ...... 20,00,000
ആരണ്യം ...... 85,00,000 ...... 22,000
ദാസേട്ടന്റെ സൈക്കിൾ ...... 70,00,000 ...... 8,00,000
കാടകം ...... 30,00,000 ...... 80,000
ലീച്ച് ...... 1,00,00,000 ...... 45,000
രാക്ഷസി, ദ ലേഡി കില്ലർ ...... 60,00,000 ...... 4,00,000
ഉട്ടാവർ ...... കണക്കില്ല ...... 1,00,000
വെയിറ്റിംഗ് ലിസ്റ്റ് ...... കണക്കില്ല ...... 35,000
തിരുത്ത് ...... 8,00,000 ...... 1,25,000
എമ്പുരാൻ ...... 175,66,00,000 ...... 24,65,00,000 (5 ദിവസം)
അഭിലാഷം ...... 4,00,00,000 ...... 15,00,000 (3 ദിവസം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |