ധാക്ക: ബംഗ്ലാദേശിൽ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് നാടുവിട്ട് ഇന്ത്യയിലെത്തിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാഷ്ട്രീയ പാർട്ടിയായ അവാമി ലീഗ് നിരോധിക്കാൻ നീക്കം. തീരുമാനം ഉടനെടുക്കുമെന്ന് മുഹമ്മദ് യൂനിസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അറിയിച്ചു.
ഭീകര പ്രവർത്തനങ്ങളുടെയും സ്വേച്ഛാധിപത്യ ഭരണത്തിന്റെയും പേരിൽ അവാമി ലീഗ് നിരോധിക്കണമെന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും ജനങ്ങളുടെയും ആവശ്യം സർക്കാർ ഗൗരവമായി പരിഗണിക്കുകയാണ്. രാഷ്ട്രീയ പാർട്ടികളുമായി സർക്കാർ ബന്ധപ്പെട്ടിട്ടുണ്ടെന്നും അവരുമായി കൂടിയാലോചിച്ച് വേഗത്തിൽ തീരുമാനമെടുക്കുമെന്നും സർക്കാർ വക്താവ് കൂട്ടിച്ചേർത്തു.
അവാമി ലീഗിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട്, ഈയിടെ രൂപവത്കരിച്ച നാഷനൽ സിറ്റിസൺ പാർട്ടി (എൻ.സി.പി)യുടെ നേതൃത്വത്തിൽ യൂനിസിന്റെ ഔദ്യോഗിക വസതിയായ ജമുനയിലേക്ക് കഴിഞ്ഞ രാത്രി റാലി നടത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |