പുതിയ നിരക്കുകൾ പ്രാബല്യത്തിൽ, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർ ശ്രദ്ധിക്കുക
Thursday 15 May, 2025 | 5:11 PM
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാഹനങ്ങളുടെ പാർക്കിംഗ് നിരക്ക് പരിഷ്കരിച്ചു. ഇന്ന് പുലർച്ചെ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. ഇരുചക്ര വാഹനങ്ങൾക്കും സ്വകാര്യ കാറുകൾക്കും ആദ്യത്തെ പത്ത് മിനിട്ട് മാത്രമാണ് സൗജന്യ പാർക്കിംഗ് അനുവദിക്കും. എന്നാൽ ഓട്ടോറിക്ഷകൾക്കും ടാക്സി കാറുകൾക്കും സൗജന്യ പാർക്കിംഗ് ഇല്ല.
പുതിയ നിരക്ക്
ഇരുചക്ര വാഹനങ്ങൾ - ആദ്യത്തെ പത്ത് മിനിറ്റ് സൗജന്യം, രണ്ട് മണിക്കൂർ വരെ 20 രൂപ, 12 മണിക്കൂർ വരെ 100 രൂപ, 24 മണിക്കൂർ വരെ 150 രൂപ.
ഓട്ടോറിക്ഷ - ആദ്യത്തെ പത്ത് മിനിട്ട് 20 രൂപ, രണ്ട് മണിക്കൂർ വരെ 50 രൂപ, 12 മണിക്കൂർ വരെ 150 രൂപ, 24 മണിക്കൂർ വരെ 200 രൂപ.
സ്വകാര്യ കാറുകൾ - ആദ്യത്തെ പത്ത് മിനിട്ട് സൗജന്യം, രണ്ട് മണിക്കൂർ വരെ 100 രൂപ, 12 മണിക്കൂർ വരെ 250 രൂപ, 24 മണിക്കൂർ വരെ 300 രൂപ.
കൊമേഷ്യൽ കാറുകൾ - ആദ്യത്തെ പത്ത് മിനിട്ട് 50 രൂപ, രണ്ട് മണിക്കൂർ വരെ 100 രൂപ, 12 മണിക്കൂർ വരെ 250 രൂപ, 24 മണിക്കൂർ വരെ 300 രൂപ.
ടെമ്പോ/മിനി ബസ് - ആദ്യത്തെ രണ്ട് മണിക്കൂർ വരെ 200 രൂപ, 12 മണിക്കൂർ വരെ 300 രൂപ, 24 മണിക്കൂർ വരെ 500 രൂപ.
ട്രക്കുകൾ - ആദ്യത്തെ രണ്ട് മണിക്കൂർ വരെ 300 രൂപ, 12 മണിക്കൂർ വരെ 400 രൂപ, 24 മണിക്കൂർ വരെ 600 രൂപ.
TAGS: PARKING, AIRPORT
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയ അമേരിക്കൻ നിർമ്മിത എഫ്-35 ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ സാങ്കേതിക തകരാർ പരിഹരിക്കാനായില്ല. പൈലറ്റും
തിരുവനന്തപുരം: 'കിറ്റ്സി'ന്റെ തിരുവനന്തപുരം കാമ്പസിൽ അടുത്ത മാസം ആരംഭിക്കുന്ന ആറു മാസ എയർപോർട്ട്/ ലോജിസ്റ്റിക്സ് മാനേജ്മെന്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് പ്ലസ്
തിരുവനന്തപുരം: അടിയന്തര സാഹചര്യത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ മടക്കയാത്ര ഇനിയും വൈകുമെന്ന് വിവരം.
ബഡ്ജറ്റ് കുറവുള്ള യാത്രക്കാർക്ക് തിരഞ്ഞെടുക്കാൻ പറ്റിയ ഒരു മാർഗമുണ്ട്. 'ഫ്ലൈയിംഗ് നേക്കഡ്' എന്നാണ് ഇതറിയപ്പെടുന്നത്. പതിവായി വിമാനയാത്ര ചെയ്യുന്നവർക്ക് സമയവും
കക്ഷികൾക്ക് നോട്ടീസ് അയക്കുമെന്നും എട്ട് ദിവസത്തിനകം വാഹനങ്ങൾ നീക്കിയില്ലെങ്കിൽ നടപടി സ്വീകരിക്കും. ശേഷം ഉടമയ്ക്ക് വാഹനം തിരികെ ലഭിക്കില്ലെന്നും മുഖ്യമന്ത്രി
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.