SignIn
Kerala Kaumudi Online
Sunday, 27 July 2025 3.05 AM IST

ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു..... പനിക്കിടക്കയിൽ ചുരുണ്ടുകൂടി

Increase Font Size Decrease Font Size Print Page
fever

കോട്ടയം : കൊവിഡ് ഭീതി വീണ്ടും നിലനിൽക്കുന്നതിനിടെ ശരീരക്ഷീണവും , വേദനയും വിട്ടുമാറാത്ത ചുമയുമായുള്ള വൈറൽപ്പനി ജില്ലയിൽ പടരുന്നു. കൊവിഡിനേക്കാൾ ഭീതിതമാണ് ഇപ്പോഴുള്ള പനിയെന്നാണ് അനുഭവസ്ഥർ പറയുന്നത്. ജലദോഷത്തിൽ തുടങ്ങി ശ്വാസ തടസവും സംസാരിക്കാൻ കഴിയാത്തതുമാണ് അവസ്ഥ. പൂർണമായും ഭേദമാകാൻ ആഴ്ചകൾ വേണ്ടി വരും. ദിവസവും ശരാശരി അഞ്ഞൂറിലേറെപ്പേർ പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ടെന്നാണ് കണക്ക്. സ്വകാര്യാശുപത്രികളിലെ കണക്ക് കൂടി പരിശോധിക്കുമ്പോൾ ആയിരത്തിന് മേൽ വരും.

കാലവർഷം ശക്തിയാർജ്ജിച്ചതോടെ ഡെങ്കി, എലിപ്പനിയും പിടിമുറുക്കുകയാണ്. റബർത്തോട്ടങ്ങളിലെ ചിരട്ടകളിൽ വെള്ളം കെട്ടി നിൽകുന്നത് കൊതുക് പെരുകാൻ ഇടയാക്കുകയാണ്. ഇതാണ് ഡെങ്കിപ്പനിയ്ക്ക് ഇടയാക്കുന്നത്. രോഗം റിപ്പോർട്ട് ചെയ്തത് ഭൂരിഭാഗവും മലയോരമേഖലയിലാണ്. ഇതിനിടെയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ കോട്ടയത്തെന്ന ഭീതിപ്പെടുത്തുന്ന കണക്കുമെത്തിയത്.

കൊവിഡ് പരിശോധന നിർബന്ധം

ജലദോഷം, തൊണ്ടവേദന, ശരീരവേദന, ചുമ, ശ്വാസംമുട്ടൽ ലക്ഷണങ്ങളോടെ എത്തുന്നവർക്ക് സ്വകാര്യ ആശുപത്രികളിൽ കൊവിഡ് പരിശോധന നിർബന്ധമാക്കി. പല കേസുകളും പോസിറ്റീവാണ്. സംശയം തോന്നിയാൽ മാത്രമേ സർക്കാർ ആശുപത്രികളിൽ പരിശോധനയുള്ളൂ. രോഗ വ്യാപന ശേഷി കുറഞ്ഞ വൈറസുകളായതിനാൽ

ആശങ്ക വേണ്ടെന്നും ഒരാഴ്ചത്തെ വിശ്രമം മതിയെന്നുമാണ് ആരോഗ്യ വകുപ്പ് പറയുന്നത്. തണ്ണീർമുക്കം ബണ്ട് തുറന്നെങ്കിലും ശക്തമായ ഒഴുക്കില്ലാത്തതിനാൽ പായലും, പോളയും ചീഞ്ഞഴുകി കെട്ടിക്കിടക്കുകയാണ്. ഈ വെള്ളത്തിൽ ഇറങ്ങുന്നവരെയാണ് എലിപ്പനി ബാധിക്കുന്നത്.

ഈ മാസം കൊവിഡ് ബാധിതർ : 80

ഡെങ്കിപ്പനി ബാധിതർ ഈ വർഷം : 2450

ഡെങ്കിപ്പനി ബാധിച്ച് മരണം : 15

''സ്വയം പ്രതിരോധം പ്രധാനമാണ്. ജലദോഷം, ചുമ,ശ്വാസം മുട്ടൽ തൊണ്ടവേദനയുള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. പരമാവധി ആൾക്കൂട്ടചടങ്ങുകളിൽ നിന്ന് അകലം പാലിക്കണം.

-ഡോ.എൻ.പ്രിയ (ജില്ലാ മെഡിക്കൽ ഓഫീസർ)

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.