ന്യൂഡൽഹി : സംസ്ഥാനത്ത് പക്ൽിപ്പിനി നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി വ്യക്തമാക്കി. കാക്കകളിൽ വരെ പക്ഷിപ്പനി കണ്ടെത്തിയെന്നും പക്ഷിപ്പനി നിയന്ത്രിക്കാൻ കൂടുതൽ കേന്ദ്രസഹായം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 2021 മുതൽ കേന്ദ്രഫണ്ട് ലഭിക്കാൻ ഉണ്ടെന്നും മന്ത്രി അറിയിച്ചു. 6 കോടി 63 ലക്ഷം രൂപയാണ് ഈ ഇനത്തിൽ കിട്ടാൻ ഉള്ളതെന്നും ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ ചിഞ്ചുറാണി വ്യക്തമാക്കി.
കേന്ദ്ര ക്ഷീര വികസന ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യനുമായി മന്ത്രി കൃഷിഭവനിൽ കൂടിക്കാഴ്ച്ച നടത്തി
മൃഗ സംരക്ഷണ ക്ഷീരമേഖലയിലെ കേരളത്തിന്റെ വിവിധ ആവശ്യങ്ങൾ സംബന്ധിച്ച നിവേദനം മന്ത്രി ജോർജ് കുര്യന് കൈമാറി. 2002 മുതൽ പക്ഷിപ്പനി , ആഫ്രിക്കൻ പന്നി പനി എന്നീ രോഗങ്ങൾ ബാധിച്ച് ചത്ത കോഴി, താറാവ്, പന്നി തുടങ്ങിയവയുടെ ഉടമസ്ഥരായ കർഷകർക്ക് നൽകുവാനുള്ള നഷ്ടപരിഹാര തുകയായ 6 കോടി 63 ലക്ഷം രൂപ അനുവദിക്കണമെന്നും ചിഞ്ചുറാണി ആവശ്യപ്പെട്ടു.
നാഷണൽ ലൈവ് സ്റ്റോക്ക് മിഷന്റെ കീഴിൽ കന്നുകാലികളെ ഇൻഷുർ ചെയ്യുന്നതിനാവശ്യമായ
കേന്ദ്ര സഹായം അനുവദിച്ച് തരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ആട്, പന്നി വികസനത്തിനായി നാഷണൽ ലൈവ് സ്റ്റോക്ക് മിഷൻ 2025-26 സാമ്പത്തിക വർഷത്തിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട തുക ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. കേരളത്തിന്റെ ആവശ്യങ്ങളോട് അനുഭാവപൂർവ്വമായാണ് കേന്ദ്രമന്ത്രി പ്രതികരിച്ചതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |