കൊച്ചി: കേന്ദ്ര സർക്കാരിനെതിരെ 9ന് പ്രതിപക്ഷ തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്കിൽ സംസ്ഥാനത്തെ ഇടത് ട്രേഡ് യൂണിയനുകൾക്കൊപ്പം ചേരാതെ പണിമുടക്ക് നടത്താൻ യു.ഡി.എഫ് ട്രേഡ് യൂണിയനുകൾ.
സംസ്ഥാന സർക്കാരിനെതിരെ കൂടിയായിരിക്കും യു.ഡി.എഫ് സമരം. കേന്ദ്ര സർക്കാരിനെപ്പോലെ ഈസ് ഒഫ് ഡൂയിംഗ് ബിസിനസിൽ സംസ്ഥാന സർക്കാരും കോർപ്പറേറ്റുകളെ സഹായിക്കുന്ന നയം സ്വീകരിക്കുന്നതാണ് വിട്ടുനിൽക്കാൻ കാരണം.
17 ആവശ്യങ്ങൾ ഉന്നയിച്ച് 14 ദേശീയ ട്രേഡ് യൂണിയനുകളും കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരുടെ സംഘടനകളും ബാങ്ക്, ഇൻഷ്വറൻസ് പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകളും ചേർന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
കേന്ദ്രസർക്കാരിനെപ്പോലെ സംസ്ഥാന സർക്കാരും തൊഴിലാളികളെ ചൂഷണം ചെയ്യുകയാണ്. ഇക്കാരണത്താലാണ് കേരളത്തിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനുമെതിരെ പ്രതിഷേധിക്കാൻ തീരുമാനിച്ചത്. ജില്ലാ കേന്ദ്രങ്ങളിലും വിവിധ മേഖലകളിലും മാർച്ച് സംഘടിപ്പിക്കും.
ആർ. ചന്ദ്രശേഖരൻ
സംസ്ഥാന ചെയർമാൻ
യു.ഡി.എഫ്.ടി
പണിമുടക്ക് ആവശ്യങ്ങളടക്കം തീരുമാനിച്ച യോഗത്തിൽ ഐ.എൻ.ടി.യു.സി ഉൾപ്പെടെയുള്ള യു.ഡി.എഫ് ട്രേഡ് യൂണിയനുകളുണ്ടായിരുന്നു. സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റി യോഗത്തിന് ദിവസങ്ങൾക്ക് മുമ്പാണ് വിട്ടുനിൽക്കുന്നതായി അറിയിച്ചത്.
പി.ആർ. മുരളീധരൻ
എറണാകുളം ജില്ലാ സെക്രട്ടറി
സി.ഐ.ടി.യു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |