SignIn
Kerala Kaumudi Online
Sunday, 06 July 2025 11.43 PM IST

ദളിത് യുവതിയെ വ്യാജമോഷണക്കേസിൽ കുടുക്കിയ സംഭവം, പരാതിക്കാർക്കും പൊലീസുകാർക്കുമെതിരെ നടപടി

Increase Font Size Decrease Font Size Print Page
bindu

തിരുവനന്തപുരം: വീട്ടുജോലിക്കെത്തിയ ദളിത് യുവതിയെ വ്യാജമോഷണക്കേസിൽ കുടുക്കിയ വീട്ടുടമയ്ക്കും മകൾക്കും പേരൂർക്കട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുത്തു. ദുരനുഭവം ഉണ്ടായ ആർ ബിന്ദു നൽകിയ പരാതിയിൽ പട്ടികജാതി-പട്ടികവർഗ കമ്മീഷന്റെ ഉത്തരവനുസരിച്ചാണ് നടപടി. വീട്ടുടമ ഓമന ഡാനിയേൽ, മകൾ നിഷ, ബിന്ദുവിനെ കസ്റ്റഡിയിലെടുത്ത പേരൂർക്കട പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ എസ്.ജെ. പ്രസാദ്, എഎസ്‌ഐ പ്രസന്നകുമാർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

പട്ടികജാതി-പട്ടികവർഗ കമ്മീഷൻ ഉത്തരവനുസരിച്ച് ബിന്ദു പേരൂർക്കട പോലീസ് സ്റ്റേഷനിൽ ശനിയാഴ്ച പരാതി നൽകിയിരുന്നു. വ്യാജ പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് തന്നെ മാനസികമായി പീഡിപ്പിച്ചെന്നാണ് ബിന്ദുവിന്റെ പരാതി. ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോൾ സസ്‌പെൻഷനിലാണ്.

മാല നഷ്ടപ്പെട്ടതിനെ തുടർന്ന് ബിന്ദുവിനെതിരെ കഴിഞ്ഞ ഏപ്രിൽ 23നാണ് ഓമന ഡാനിയേൽ പൊലീസിൽ പരാതി നൽകിയത്. ബിന്ദുവിനെ കസ്റ്റഡിയിലെടുത്ത പൊലീസുകാർ സ്റ്റേഷനിലിരുത്തി ഒരു രാത്രി മുഴുവൻ ചോദ്യം ചെയ്തു. പിറ്റേന്ന് ഉച്ചയ്ക്ക്‌ 12 മണി വരെ അനധികൃതമായി കസ്റ്റഡിയിൽ വയ്ക്കുകയായിരുന്നു. എസ്‌ഐയും എഎസ്‌ഐയും ചേർന്ന്‌ ക്രൂരമായി മാനസിക പീഡനത്തിന് ഇരയാക്കിയെന്നാണ് ബിന്ദുവിന്റെ പരാതി.സംഭവം വിവാദമായതോടെ, കന്റോൺമെന്റ് എസിപി നടത്തിയ അന്വേഷണത്തിൽ പൊലീസുകാർ അധികാരം വിട്ടുള്ള നടപടികളെടുത്തെന്ന് കണ്ടെത്തിയിരുന്നു.

TAGS: CASE DIARY, CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.