SignIn
Kerala Kaumudi Online
Tuesday, 15 July 2025 9.47 AM IST

നിമിഷപ്രിയയുടെ മോചനത്തിനായി ബോചെയും,​ ഒമാനിലെത്തി ചർച്ച നടത്തും,​ വെല്ലുവിളിയാകുന്നത് ഇക്കാര്യം

Increase Font Size Decrease Font Size Print Page
noche-

കൊച്ചി: ബുധനാഴ്ച വധശിക്ഷ നടപ്പാക്കാനിരിക്കെ മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് അവസാന വട്ട ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണ്. കാന്തപുരം അബുബേക്കർ മുസ്ലിയാറിന്റെ നിർണായക ഇടപെടലിനെ തുടർന്ന് കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി യെമനിൽ അവസാന വട്ട ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. അതേസമയം നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിന് ഇനി കൂടുതൽ ഒന്നും ചെയ്യാനില്ല എന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്.

പ്രമുഖ വ്യവസായ ബോബി ചെമ്മണ്ണൂരും നിമിഷ പ്രിയയുചെ മോചനത്തിനായി രംഗത്ത് വന്നിട്ടുണ്ട്. നിമിഷപ്രിയയുടെ മോചനത്തിനായി സ്വരൂപിക്കുന്ന ഫണ്ടിലേക്ക് ഒരു കോടിരൂപ സംഭാവന നൽകുമെന്ന് ബോബി ചെമ്മണ്ണൂർ അറിയിച്ചിരുന്നു. യെമനിലേക്ക് നേരിട്ട് പോകാൻ ബുദ്ധിമുട്ടായതിനാൽ ഒമാനിലേക്ക് പോയി ചർച്ചകൾ ത്വരിതപ്പെടുത്താനാണ് ശ്രമമെന്ന് ബോചെ അറിയിച്ചു. അബുദാബിയിലുള്ള സുഹൃത്ത് അബ്ദുൾ റൗഫ് വഴിയാണ് ചർച്ചൾ നടക്കുന്നത്. റൗഫിന്റെ സുഹൃത്തായ യെമനിലെ ഇസുദ്ദീൻ എന്ന ബിസിനസുകാരൻ വഴിയാണ് നീക്കം. അവിടുത്തെ ഗ്രാമത്തലവനും കൊല്ലപ്പെട്ടയാളുടെ കുടുംബവും ചേർന്നാണ് മോചനകാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ഇസുദ്ദീൻ വഴി ഗ്രാമത്തലവനുമായി ചർച്ച നടത്തിയതിന്റെ ഭാഗമായി അവർ വധശിക്ഷ ഒഴിവാക്കാൻ തയ്യാറാണെന്ന് ബോചെ പറഞ്ഞു. . എന്നാൽ പണം കൊടുത്താലും കൊല്ലപ്പെട്ടയാളുടെ കുടുംബത്തിലെ ചിലരൊക്കെ നിമിഷപ്രിയയോട് ക്ഷമിക്കാൻ തയ്യാറല്ല. അതാണ് ഇവിടുത്തെ വലിയ വെല്ലുവിളിയെന്നും ബോബി വ്യക്തമാക്കി.

TAGS: NEWS 360, GULF, GULF NEWS, BOBBY CHEMMANUR, NIMISHA PRIYA, BOCHE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.