തിരുവനന്തപുരം: സ്കൂളുകളിൽ ഓണപ്പരീക്ഷയുടെ ചോദ്യപ്പേപ്പർ പാക്കറ്റ് പരീക്ഷയ്ക്ക് അരമണിക്കൂർ മുൻപ് മാത്രമേ പൊട്ടിക്കാവൂ എന്ന് സർക്കാർ നിർദേശം നൽകി. ഇതടക്കം
ചോദ്യപ്പേപ്പർ ചോർച്ച തടയാനുള്ള മാർഗരേഖ പുറത്തിറക്കി. പരീക്ഷ തുടങ്ങും മുൻപ് പാക്കറ്റിൽ പ്രഥമാദ്ധ്യാപകൻ, പരീക്ഷാ ചുമതലയുള്ള അദ്ധ്യാപകർ, രണ്ട് കുട്ടികൾ എന്നിവരുടെ പേരും ഒപ്പും രേഖപ്പെടുത്തും. പൊട്ടിച്ച തീയതിയും സമയവും രേഖപ്പെടുത്തണം.
അദ്ധ്യാപകൻ ചോദ്യപ്പേപ്പർ കൈപ്പറ്റുമ്പോൾ തീയതിയും അദ്ധ്യാപകന്റെ വിവരങ്ങളും രജിസ്റ്ററിൽ രേഖപ്പെടുത്തണം. ചോദ്യപ്പേപ്പർ കൈകാര്യം ചെയ്യാനായി ജില്ലാതലത്തിൽ മൂന്നംഗ പരീക്ഷാസെൽ പ്രവർത്തിക്കും. മുഴുവൻ സ്‌കൂളുകളും ഏറ്റുവാങ്ങുന്നതു വരെ ബി.ആർ.സികളിൽ ചോദ്യപ്പേപ്പർ സൂക്ഷിച്ച മുറിയും അലമാരയും മുദ്രവച്ചു സൂക്ഷിക്കണം. വിതരണ മേൽനോട്ടവും ബി.ആർ.സിതല നിരീക്ഷണവും ജില്ലാ ഓഫീസിനായിരിക്കും. ചോദ്യപ്പേപ്പറുകൾ സ്‌കൂളുകളിൽ രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കണം. ചോദ്യപേപ്പറുകളിൽ കുറവോ, നാശനഷ്ടമോ ഉണ്ടെങ്കിൽ ഉടൻ ജില്ലാ ഓഫീസിനെ അറിയിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |