തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ അഞ്ച് മുതൽ ഒൻപത് വരെ ക്ലാസുകളിൽ മിനിമം മാർക്ക് ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള പഠനപിന്തുണ പരിപാടിയുടെ മാർഗനിർദേശം പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഓണപരീക്ഷക്ക് 30 ശതമാനം മാർക്ക് നേടാത്ത കുട്ടികൾക്കാണ് പഠന പിന്തുണ നൽകുന്നത്.
ഓണപ്പരീക്ഷാഫലം ഓണാവധിക്ക് ശേഷം ഒൻപതിനാണ് പ്രഖ്യാപിക്കേണ്ടത്. തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ സ്‌കൂളുകളിൽ ഫലവിശകലനവും പഠന പിന്തുണ പരിപാടിയുടെ ആസൂത്രണവും നടത്തണം. മിനിമം മാർക്ക് നേടാത്ത കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം 12ന് സ്‌കൂളിൽ ചേരണം. 26 വരെയാണ് പഠന പിന്തുണ പരിപാടി. പരിപാടിയുടെ ഫലപ്രാപ്തിയും അദ്ധ്യാപകർ വിലയിരുത്തണം.
പിന്തുണ പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ മികച്ച രീതിയിൽ നടക്കുന്നുണ്ടെന്ന് ഉന്നതഉദ്യോഗസ്ഥർ ഉറപ്പാക്കണം. ജില്ലാതല അവലോകന റിപ്പോർട്ട് ഡി.ഡി.ഇ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |