SignIn
Kerala Kaumudi Online
Wednesday, 01 October 2025 2.52 AM IST

രണ്ട് വർഷത്തിനിടെ തിക്കിലും തിരക്കിലും മരണം: പ്രധാന സംഭവങ്ങൾ

Increase Font Size Decrease Font Size Print Page
s

 സെപ്തം. 27:

കരൂരിൽ നടന്ന തമിഴക വെട്രി കഴകം പ്രസിഡന്റ് നടൻ വിജയിന്റെ റാലിയിയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും 39 പേർ മരിച്ചു.

ജൂൺ 4: ഇന്ത്യൻ പ്രീമിയർ ലീഗിൽ 18 വർഷത്തിനിടെ ആദ്യ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തിൽ 11 മരണം

 മേയ് 3: ഗോവയിലെ ഷിർഗാന് ഗ്രാമത്തിൽ ശ്രീ ലയ്റായ് ദേവി ക്ഷേത്രത്തിൽ ലയ്റായ് ജത്രആഘോഷത്തിനായി ലക്ഷക്കണക്കിന് ഭക്തർ എത്തിയപ്പോൾ തിരക്കിൽപെട്ട് ഏഴ് പേർ മരിക്കുകയും 80ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഫെബ്രു. 15: ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിരക്കിൽപെട്ട് 18 പേർ മരിച്ചു. മഹാ കുംഭമേളയിൽ പങ്കെടുക്കാൻ പോകുന്നവരായിരുന്നു ഏറെയും.

 ജനു. 29: ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ മഹാ കുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ചു. 60ലേറെ പേർക്ക് പരിക്കേറ്റു. മൗനി അമാവാസി ദിവസം പുലർച്ചെ സ്നാനം ചെയ്യാനെത്തിയവരാണ് അപകടത്തിൽപെട്ടത്.

 ജനു. 8: തിരുമല വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ വൈകുണ്ഠ ദ്വാര ദർശനത്തിനായി ടിക്കറ്റെടുക്കാനുള്ള തിരക്കിനിടെ ആറുപേർ മരിച്ചു.
 ഡിസം. 4, 2024 : ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ അല്ലു അർജ്ജുന്റെ പുഷ്പ2 സിനിമയുടെ പ്രദർശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും ഒരു സ്ത്രീയും കുട്ടിയും മരിച്ചു.
ആഗസ്ത് 12, 2024 : ബീഹാറിലെ ബനവറിൽ ബാബ സിദ്ധനാഥ് ക്ഷേത്രത്തിലുണ്ടായ തിരക്കിനിടെ 7 പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. ശ്രാവണ മാസത്തിലെ നാലാമത്തെ തിങ്കളാഴ്ചത്തെ പൂജയ്ക്കായി വൻ ജനക്കൂട്ടം എത്തിയതാണ് തിരക്കിന് കാരണം.
 ജൂലായ് 2, 2024 : ഉത്തർ പ്രദേശിലെ ഹാഥ്റസിൽ ആൾദൈവം ബോലെ ബാബയുടെ പ്രാർത്ഥനായോഗത്തിനിടെയുണ്ടായ തിരക്കിൽപെട്ട് 121 പേർ മരിച്ചു.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.