സെപ്തം. 27:
കരൂരിൽ നടന്ന തമിഴക വെട്രി കഴകം പ്രസിഡന്റ് നടൻ വിജയിന്റെ റാലിയിയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും 39 പേർ മരിച്ചു.
ജൂൺ 4: ഇന്ത്യൻ പ്രീമിയർ ലീഗിൽ 18 വർഷത്തിനിടെ ആദ്യ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തിൽ 11 മരണം
മേയ് 3: ഗോവയിലെ ഷിർഗാന് ഗ്രാമത്തിൽ ശ്രീ ലയ്റായ് ദേവി ക്ഷേത്രത്തിൽ ലയ്റായ് ജത്രആഘോഷത്തിനായി ലക്ഷക്കണക്കിന് ഭക്തർ എത്തിയപ്പോൾ തിരക്കിൽപെട്ട് ഏഴ് പേർ മരിക്കുകയും 80ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഫെബ്രു. 15: ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിരക്കിൽപെട്ട് 18 പേർ മരിച്ചു. മഹാ കുംഭമേളയിൽ പങ്കെടുക്കാൻ പോകുന്നവരായിരുന്നു ഏറെയും.
ജനു. 29: ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ മഹാ കുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ചു. 60ലേറെ പേർക്ക് പരിക്കേറ്റു. മൗനി അമാവാസി ദിവസം പുലർച്ചെ സ്നാനം ചെയ്യാനെത്തിയവരാണ് അപകടത്തിൽപെട്ടത്.
ജനു. 8: തിരുമല വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ വൈകുണ്ഠ ദ്വാര ദർശനത്തിനായി ടിക്കറ്റെടുക്കാനുള്ള തിരക്കിനിടെ ആറുപേർ മരിച്ചു.
ഡിസം. 4, 2024 : ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ അല്ലു അർജ്ജുന്റെ പുഷ്പ2 സിനിമയുടെ പ്രദർശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും ഒരു സ്ത്രീയും കുട്ടിയും മരിച്ചു.
ആഗസ്ത് 12, 2024 : ബീഹാറിലെ ബനവറിൽ ബാബ സിദ്ധനാഥ് ക്ഷേത്രത്തിലുണ്ടായ തിരക്കിനിടെ 7 പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. ശ്രാവണ മാസത്തിലെ നാലാമത്തെ തിങ്കളാഴ്ചത്തെ പൂജയ്ക്കായി വൻ ജനക്കൂട്ടം എത്തിയതാണ് തിരക്കിന് കാരണം.
ജൂലായ് 2, 2024 : ഉത്തർ പ്രദേശിലെ ഹാഥ്റസിൽ ആൾദൈവം ബോലെ ബാബയുടെ പ്രാർത്ഥനായോഗത്തിനിടെയുണ്ടായ തിരക്കിൽപെട്ട് 121 പേർ മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |