SignIn
Kerala Kaumudi Online
Wednesday, 29 October 2025 2.44 AM IST

ദേശീയപാതയോരത്ത് മലയിടിഞ്ഞ് ദുരന്തം, വിദഗ്ദ്ധ സംഘം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Increase Font Size Decrease Font Size Print Page
highway

ഇടുക്കി : ദേശീയപാതാ അതോറിറ്റിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലെ അപാകതയുടെ ഫലമായി അടിമാലിയില്‍ മലയിടിഞ്ഞ് ഒരാള്‍ മരിച്ചതായി പരാതിയുയര്‍ന്ന സാഹചര്യത്തില്‍ അപകടത്തിന്റെ കാരണങ്ങളെകുറിച്ച് വിദഗ്ദ്ധ സംഘം സമഗ്രാന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.

ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍, ജില്ലാ ജിയോളജിസ്റ്റ്, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ഹസാഡ് അനലിസ്റ്റ്, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍, ഭൂജലവകുപ്പ് ജില്ലാ ഓഫീസര്‍, തഹസില്‍ദാര്‍ എന്നിവരടങ്ങുന്ന വിദഗ്ദ്ധ സംഘത്തെ ജില്ലാ കളക്ടര്‍ അന്വേഷണത്തിനായി നിയോഗിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇവര്‍ ദേശീയപാതാ അതോറിറ്റി പ്രോജക്റ്റ് ഡയറക്ടര്‍ക്ക് മുന്‍കൂര്‍ നോട്ടീസ് നല്‍കിയ ശേഷം അദ്ദേഹത്തെയും ഉള്‍പ്പെടുത്തി അപകടമുണ്ടായ സ്ഥലവും അപകടഭീഷണിയുള്ള സ്ഥലങ്ങളും സന്ദര്‍ശിക്കണം.

ദേശീയപാതാ അതോറിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പിഴവുണ്ടായെന്ന ആരോപണത്തിന്റെ നിജസ്ഥിതി മനസിലാക്കണം. ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിച്ച് അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കണമെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു.ദുരന്തത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് ആശ്വാസധനം നല്‍കുന്നത് ജില്ലാ കളക്ടര്‍ പരിശോധിക്കണം. അപകടത്തില്‍ പരിക്കേറ്റവര്‍ക്കും ധനസഹായം നല്‍കാനുള്ള സാധ്യത പരിശോധിക്കണം. ദുരന്തനിവാരണനിധിയില്‍ നിന്ന് സഹായം അനുവദിക്കുന്നത് പരിഗണിക്കണം. ഇല്ലെങ്കില്‍ ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് സഹായധനം ലഭിക്കാനുള്ള സാധ്യതയും പരിശോധിക്കണം. അപകടമേഖലയിലുള്ള ജനങ്ങളെ പൂര്‍ണമായി പുനരധിവസിപ്പിക്കണം.

വിദഗ്ദ്ധ സംഘം സമര്‍പ്പിക്കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി ഒരു മാസത്തിനുള്ളില്‍ കമ്മീഷനില്‍ സമര്‍പ്പിക്കണം. വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടും ഇതിനൊപ്പം ഹാജരാക്കണം. എന്‍.എച്ച്.എ.ഐ. പ്രോജക്റ്റ് ഡയറക്ടര്‍ പ്രത്യേകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ദുരന്തനിവാരണ ചുമതലയുള്ള ഡപ്യൂട്ടി കളക്ടര്‍ (ദേശീയപാതാ വിഭാഗം (മൂവാറ്റുപുഴ), പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, എന്‍.എച്ച്.എ.ഐ. പ്രോജക്റ്റ് ഡയറക്ടര്‍ എന്നീ ഉദ്യോഗസ്ഥര്‍ ഡിസംബറില്‍ തൊടുപുഴ റസ്റ്റ് ഹൗസില്‍ നടത്തുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവില്‍ ആവശ്യപ്പെട്ടു.

TAGS: HIGHWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.