SignIn
Kerala Kaumudi Online
Friday, 21 November 2025 4.44 PM IST

എടിഎമ്മിലേക്കുള്ള പണം തടഞ്ഞ് കോടികൾ തട്ടിയെടുത്ത സംഭവത്തിൽ വൻ ട്വിസ്റ്റ്, പ്രതികളിലൊരാൾ മലയാളി, രണ്ടാമൻ പൊലീസ് കോൺസ്റ്റബിൾ

Increase Font Size Decrease Font Size Print Page
atm-money

ബംഗളൂരു: എടിഎം കൗണ്ടറിലേക്ക് പണവുമായിപോയ വാൻ ആദായ നികുതി ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തി കൊള്ളയടിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്. ഏഴ് കോടി രൂപ അപഹരിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് ക‌സ്റ്റഡിയിലെടുത്തു. ഗോവിന്ദരാജ നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളാണ് ഒരാൾ. രണ്ടാമൻ മലയാളിയും ബാങ്കിന് പണം വിതരണം ചെയ്യുന്ന ഏജൻസിയിലെ മുൻ ജീവനക്കാരനുമാണ്. പിടിയിലായ ഇരുവരും ആറ് മാസത്തോളമായി സുഹൃത്തുക്കളാണ്. ഇതിനിടെ ഇരുവരും ആസൂത്രണം ചെയ്‌തതാണ് ഏജൻസിയുടെ വാൻ തടഞ്ഞുള്ള മോഷണം.

അടുത്തിടെയാണ് മലയാളിയായ പ്രതി ജോലി ഉപേക്ഷിച്ചത്. 19ന് ഉച്ചയ്‌ക്ക് ജയനഗർ അശോക പില്ലറിനടുത്തുവച്ചാണ് കാറിലെത്തിയ സംഘം സെൻട്രൽ ടാക്‌സ് ഓഫീസർമാരാണെന്ന് പറഞ്ഞ് വാൻ തടഞ്ഞുനിർത്തി രേഖകളും പണവും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. ജീവനക്കാരെ സംസാരിക്കാൻ അനുവദിക്കാതെ ഞൊടിയിടയിൽ തന്നെ സംഘം പണം മുഴുവൻ അവരുടെ വാഹനത്തിലേക്ക് മാറ്റി. മേൽപാലത്തിൽ ഇവരെ തള്ളിയിട്ട്‌ ഉടൻതന്നെ വണ്ടിയെടുത്ത് സ്ഥലംവിട്ടു. ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൗത്ത് ഡിവിഷൻ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് പ്രതികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചത്. ഇതിന് പിന്നിൽ വലിയൊരു കൊള്ളസംഘമാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.

TAGS: CASE DIARY, ATM MONEY, THEFT, ONE POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.