SignIn
Kerala Kaumudi Online
Thursday, 27 November 2025 4.56 AM IST

ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ കൊണ്ടുവന്ന പ്രോജക്‌ട്, ഒരു വ‌ർഷത്തോളമായി പുറത്തിറക്കിയത് വട്ടപ്പൂജ്യം

Increase Font Size Decrease Font Size Print Page
pak-airforce

ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് ഇന്ത്യയിൽ ആക്രമണ ശ്രമത്തിനായി പാകിസ്ഥാൻ ഉപയോഗിച്ചത് ജെഎഫ്-17 എന്ന അവരുടെ സ്വന്തം യുദ്ധവിമാനങ്ങളാണ്. ജമ്മുവിലും പഞ്ചാബിലും ആക്രമണത്തിന് ശ്രമിച്ചെങ്കിലും അതെല്ലാം അന്ന് ഇന്ത്യൻ സൈന്യം തകർത്തടുക്കി. ആദ്യകാലത്ത് ചൈനയോടൊപ്പവും പിന്നീട് അവരുടെ സഹകരണത്തോടെ തനിയെയും പാകിസ്ഥാൻ നിർമ്മിക്കുന്ന ഭാരംകുറഞ്ഞ ബഹുമുഖ യുദ്ധവിമാനമാണ് ജെഎഫ്-17. നൈജീരിയയടക്കം വിവിധ രാജ്യങ്ങളിൽ പാകിസ്ഥാൻ ജെഎഫ്-17 വിൽപന നടത്തിയിട്ടുണ്ട്.

തങ്ങളുടെ സൈനിക മികവിന്റെ ചിഹ്നമായി പാകിസ്ഥാൻ ഉയർത്തിക്കാട്ടിയ ജെഎഫ്-17 യുദ്ധവിമാനത്തിന്റെ ഉൽപാദനം കഴിഞ്ഞ 11 മാസമായി തീരെ കുറഞ്ഞു എന്ന വിവരമാണ് ഇപ്പോൾ പാകിസ്ഥാനിൽ നിന്ന് പുറത്തുവരുന്നത്. പാകിസ്ഥാൻ എയറോനോട്ടിക്കൽ കോംപ്ളക്‌സ് (പിഎസി)​ കഴിഞ്ഞ ഒരുവർഷമായി പുതിയ ഒരു ജെഎഫ്-17 വിമാനം പോലും പുറത്തിറക്കിയില്ല എന്ന വിവരമാണ് ലഭിക്കുന്നത്.

തദ്ദേശീയ സൈനിക നിർമ്മാണശേഷിയുടെ പ്രതീകമായും പാക് വ്യോമസേനയുടെ അഭിമാനമായും പാക് സൈന്യം എടുത്തുകാട്ടിയ പദ്ധതി ഇപ്പോൾ നേരിടുന്നത് വലിയ തിരിച്ചടിയാണ്. പാക് സൈന്യത്തിന്റെ ആവശ്യത്തിനും ഓർ‌‌‌ഡറുകൾ ലഭിക്കുന്നതനുസരിച്ചും നിരവധി ജെഎഫ്-17 നിർമ്മിച്ച് നൽകിയ പിഎസി ഒരൊറ്റ യുദ്ധവിമാനം പോലും ഒരുവർഷത്തിനിടെ പണിതിറക്കിയില്ല.

വിദേശത്തുനിന്നും നിർണായകമായ നിർമ്മാണ ഘടകങ്ങളെ ആശ്രയിച്ചാണ് വിമാനം തയ്യാറാക്കുന്നത്. ജെഎഫ്-17 വിമാനങ്ങളുടെ ശക്തമായ എഞ്ചിൻ ആർഡി-93 ടർബോഫാൻ എഞ്ചിനുകളുടെ വിതരണം നടത്തുന്ന റഷ്യ അത് പുനഃരാരംഭിച്ചുകാണില്ല എന്ന് വിദഗ്ദ്ധർ ഇതിന് കാരണമായി പറയുന്നു. മിഗ്-29ലുപയോഗിക്കുന്ന ആർഡി-33 എഞ്ചിന്റെ വകഭേദമാണിത്. രാഷ്‌ട്രീയ കാരണങ്ങളാലാണ് പാകിസ്ഥാന് എഞ്ചിൻ ലഭിക്കാത്തത്.

അടുത്തിടെ അസർബേജാന് ജെഎഫ്-17എസ് വിമാനങ്ങൾ പാകിസ്ഥാൻ നൽകി. ഇത് പുതിയവ അല്ലെന്നും നേരത്തെ നിർമ്മിച്ച വിമാനങ്ങളാണെന്നും വിമർശനമുണ്ടായി. ചൈന ഈ വിമാനങ്ങളുടെ എഞ്ചിന് പകരം ഡബ്ളിയുഎസ്-13 എഞ്ചിൻ പ്രോഗ്രാം വഴി ജെഎഫ്-17 സ്വന്തമാക്കാൻ ഏറെ ശ്രമിച്ചിരുന്നു. എന്തുകൊണ്ട് വിമാനം നിർമ്മിക്കുന്നില്ല എന്ന് ഔദ്യോഗികമായി പാകിസ്ഥാനോ പാക് സൈന്യമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

TAGS: CHINA, JF-17, FLIGHT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.