SignIn
Kerala Kaumudi Online
Wednesday, 10 December 2025 11.02 PM IST

പൂവാറിന് വേണം വാട്ടർ ആംബുലൻസ്

Increase Font Size Decrease Font Size Print Page
1

പൂവാർ: പൂവാറിൽ വാട്ടർ ആംബുലൻസ് വേണമെന്ന ആവശ്യം ശക്തം. ദിവസവും നൂറുകണക്കിന് ടൂറിസ്റ്റുകളാണ് ഇവിടെയെത്തുന്നത്.ഇവിടത്തെ പ്രധാന വിനോദോപാധി ബോട്ട് സവാരിയാണ്. ആഴമേറിയതും അപകടസാദ്ധ്യതയുള്ളതുമാണ് പൂവാർ പൊഴിക്കരയിലെ ബോട്ട് സവാരി. പൊഴിമുറിയുന്ന സാഹചര്യങ്ങളിൽ അടിയൊഴുക്ക് സാധാരണമായതിനാൽ അപകടങ്ങൾ പതിവാണ്. സുരക്ഷയൊരുക്കാൻ ടൂറിസം ഡിപ്പാർട്ട്മെന്റിനോ ഗ്രാമപഞ്ചായത്തിനോ,പൊലീസ് അധികൃതർക്കോ കഴിയാത്തതും പ്രധാന വെല്ലുവിളിയാണ്. എന്നാൽ അപകടസ്ഥലത്ത് എത്തിപ്പെടാൻ കഴിയാത്തത് പൂവാറിൽ വാട്ടർ ആംബുലൻസില്ലാത്തതിനാലാണെന്ന് അധികൃതരും വ്യക്തമാക്കുന്നത്.നെയ്യാർ നദി അറബിക്കടലിൽ ലയിക്കുന്നതിന്റെ സംഗമ ബിന്ദുവാണ് പൂവാർ പൊഴിക്കര.

സ്ഥലത്തിന്റെ പ്രസക്തി

കോവളം കഴിഞ്ഞാൽ ടൂറിസ്റ്റുകൾ തമിഴ്‌നാട്ടിലേക്ക് പോകുന്നതിന് മുൻപുള്ള ഇടത്താവളമാണ് പൂവാർ പൊഴിക്കര. പശ്ചിമഘട്ടത്തിൽ നിന്നുത്ഭവിച്ച് 56 കിലോമീറ്റർ സഞ്ചരിച്ച് നെയ്യാർ നദി അറബിക്കടലിൽ ലയിക്കുന്നതും ഇവിടെയാണ്. ചരിത്രപ്രസിദ്ധമായ അനന്ത വിക്ടോറിയം മാർത്താണ്ഡവർമ്മ(എ.വി.എം) കനാൽ തമിഴ്നാട്ടിലേക്ക് കടക്കുന്നതും ഇവിടെയാണ്.

പൂവാർ,കുളത്തൂർ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി വേർതിരിക്കുന്നതും നെയ്യാർ നദിയാണ്. പൊഴിയൂരിലെ കുരിശടിയും നദിയിൽ ഉയർന്ന് നിൽക്കുന്ന എലിഫന്റ് റോക്കും അലങ്കരിച്ച ഫ്ളോട്ടിംഗ്‌ റസ്റ്റോറന്റുകളും സഞ്ചാരികളിൽ കൗതുകമുണർത്തുന്നതാണ്.

നെയ്യാർ നദിയിലൂടെയും എ.വി.എം കനാലിലൂടെയും ചുറ്റുമുള്ള വിശാലമായ കണ്ടൽക്കാടുകൾക്കിടയിലൂടെയുള്ള ബോട്ട് സവാരി ടൂറിസ്റ്റുകൾക്ക് ഏറെ പ്രിയമാണ്.

ലഹരിമാഫിയ പിടിമുറുക്കുമ്പോൾ

എന്നാൽ നദീതീരത്തെ തുരുത്തുകളിൽ അനധികൃതമായി പ്രവർത്തിക്കുന്ന റിസോർട്ടുകൾ കേന്ദ്രീകരിച്ചാണ് ലഹരി പാർട്ടികൾ അരങ്ങേറുന്നത്. ലഹരി വസ്തുക്കളുടെ വിപണനം ഇവിടെയെന്ന് അധികൃതർക്കും അറിവുന്നതാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നും വൻതോതിൽ ലഹരിവസ്തുക്കൾ പൂവാറിൽ എത്തിച്ചശേഷം ചില്ലറ വ്യാപാരം നടത്തുന്നതാണ് പതിവ് രീതി. എന്നാൽ പൊലീസിനോ എക്സൈസിനോ ഇവിടെ എത്തിപ്പെടാൻ കഴിയാറില്ല. ആരുടെയെങ്കിലും ബോട്ട് സംഘടിപ്പിച്ച് അവിടെ എത്തുമ്പോഴേക്കും തെളിവ് എല്ലാം നശിക്കപ്പെട്ടിരിക്കും. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാനും അപകടങ്ങളിൽ പെടുന്നവർക്ക് അടിയന്തര സഹായമൊരുക്കാനും ലഹരിമാഫിയകളുടെ കടന്നുകയറ്റം ഫലപ്രദമായി ചെറുക്കാനും പൂവാറിൽ വാട്ടർ ആംബുലൻസ് വേണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

പൂവാറിൽ ടൂറിസ്റ്റുകൾക്ക് സുരക്ഷ ഒരുക്കാനും ലഹരി മാഫിയകളെ തുരത്താനും വാട്ടർ ആംബുലൻസ് അടിയന്തരമായി സജ്ജമാക്കണം.

ചന്ദ്രദത്ത്,

ബോട്ട് ഡ്രൈവർ,പൂവാർ

ഫോട്ടോ:1,വാട്ടർ ആംബുലൻസ് .

TAGS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.