SignIn
Kerala Kaumudi Online
Thursday, 18 December 2025 3.29 PM IST

'ആരും പാർശ്വവൽക്കരിക്കപ്പെടാതെ തുല്യത ഉറപ്പുവരുത്തുന്ന നവകേരളമാണ് സർക്കാർ ലക്ഷ്യം'

Increase Font Size Decrease Font Size Print Page
sivan-kutty

തിരുവനന്തപുരം: വർഗീയതയും വിദ്വേഷവും പടർത്തി രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ പ്രതിരോധക്കോട്ട കെട്ടി നിലകൊണ്ടവരാണ് സംസ്ഥാന സർക്കാരെന്ന് മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിലെ ബാങ്ക്വിറ്റ് ഹാളിൽ നടന്ന ന്യൂനപക്ഷാവകാശ ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ജനാധിപത്യ രാജ്യത്തിന്റെ കരുത്ത് അളക്കപ്പെടുന്നത് അവിടുത്തെ ന്യൂനപക്ഷങ്ങൾ എത്രത്തോളം സുരക്ഷിതരാണ് എന്നതിനെ ആശ്രയിച്ചാണ്. നിലവിലെ സംസ്ഥാന സർക്കാറിന്റെ കാലഘട്ടത്തിൽ ന്യൂനപക്ഷ സമൂഹത്തിന് സുരക്ഷിതത്വവും ആത്മവിശ്വാസവും നൽകുന്നതിൽ വിജയം കൈവരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സാമൂഹ്യ, സാമ്പത്തിക മേഖലകളിൽ ന്യൂനപക്ഷ സമൂഹത്തെ മുന്നിലേക്ക് നയിക്കുകയെന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിലൂടെയും പ്രത്യേക കോച്ചിംഗ് കേന്ദ്രങ്ങളിലൂടെയും വിദ്യാഭ്യാസ മേഖല ശാക്തീകരിക്കാൻ കഴിഞ്ഞു എന്നത് മന്ത്രി എന്ന നിലയിൽ അഭിമാനം നൽകുന്ന കാര്യമാണ്. ഒരു വിഭാഗവും പാർശ്വവൽക്കരിക്കപ്പെടാതെ തുല്യത ഉറപ്പുവരുത്തുന്ന ഒരു നവകേരളമാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എ.എ. റഷീദ് അദ്ധ്യക്ഷത വഹിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ്പ് മാത്യൂസ് മോർ സിൽവാനോസ് ന്യൂനപക്ഷ ദിന സന്ദേശം നൽകി. കമ്മീഷൻ മെമ്പർ സെക്രട്ടറി നിസാർ എച്ച്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ സബിൻ സമീദ് തുടങ്ങിയവർ പങ്കെടുത്തു.

ന്യൂനപക്ഷാവകാശ ദിനാചരണം മന്ത്രി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

TAGS: LOCAL NEWS, THIRUVANANTHAPURAM, MINISTER SIVANKUTTY, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.