
കൊച്ചി: ഒരു ലക്ഷം! മാന്ത്രിക സംഖ്യ തൊടാൻ വെറും 160 രൂപ മാത്രം കുറവ്. കേരളത്തിൽ ഇന്നലെ സ്വർണവിലയിലുണ്ടായ കുതിപ്പിൽ പവന് 99,840 രൂപയായി. ഇന്നലെ രാവിലെ 800 രൂപയും ഉച്ചയ്ക്ക് 640 രൂപയുമാണ് പവൻ വില ഉയർന്നത്.
ഗ്രാമിന് രാവിലെ 100 രൂപയും ഉച്ചയ്ക്ക് 80 രൂപയുമാണ് വർദ്ധിച്ചത്. ഗ്രാമിന് 12, 480 രൂപയാണ് വില. രാജ്യാന്തര വില ഔൺസിന് 4,412 ഡോളറെന്ന റെക്കാർഡിന്റെ ചുവട് പിടിച്ചാണ് കേരളത്തിലും വില വർദ്ധിച്ചത്.
ജി.എസ്.ടിയും പണിക്കൂലിയും അടക്കം ഒരു ലക്ഷം രൂപയിലേറെ നൽകിയാലേ ഒരു പവൻ ആഭരണം ഉപഭോക്താവിന് സ്വന്തമാക്കാനാകൂ.
സുരക്ഷിത നിക്ഷേപമെന്ന കരുത്ത്
ആഗോളതലത്തിലെ വിവിധ സാഹചര്യങ്ങളാൽ സുരക്ഷിതനിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ കരുതുന്നതാണ് സ്വർണത്തിന് കരുത്തേകുന്നത്. സംഘർഷഭരിതമായ ആഗോള സാഹചര്യത്തിൽ ഡോളറിന് ആകർഷകമായ ബദലാണ് സ്വർണം. യു.എസ് ഡോളർ സംഭരിക്കുന്നതിൽ നിന്ന് മാറി കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നത് തുടരുന്നതും സ്വർണത്തിന് മേൽക്കൈ നൽകുന്നുണ്ട്.
ആഭ്യന്തര വിപണിയിൽ ആഭരണങ്ങളുടെ ഡിമാൻഡിൽ ചെറിയ ഇടിവുണ്ടെങ്കിലും സ്വർണത്തിൽ നിക്ഷേപിക്കാൻ ആളുകൾ താത്പര്യം കാട്ടുന്നുണ്ട്. ഉത്സവകാല ആഭരണം എന്നതിലുപരി സാമ്പത്തിക ആസ്തിയാണെന്ന തിരിച്ചറിവിൽ സ്വർണനാണയങ്ങളും സ്വർണക്കട്ടികളും ഇ.ടി.എഫുകളും നിക്ഷേപകർ വാങ്ങുന്നുണ്ട്.
ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ
ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടം
അമേരിക്കൻ ഫെഡറൽ റിസർവ് പലിശ കുറച്ചത്
ഓഹരി വിപണിയിലെ അസ്ഥിരത
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |