SignIn
Kerala Kaumudi Online
Monday, 12 January 2026 4.40 AM IST

ഏത് അന്വേഷണവുമാകാം: മണപ്പാട്ട് ഫൗണ്ടേഷൻ

Increase Font Size Decrease Font Size Print Page

കൊച്ചി: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി മണപ്പാട്ട് ഫൗണ്ടേഷൻ സി.ഇ.ഒ അമീർ അഹമ്മദ് വ്യക്തമാക്കി. സി.ബി.ഐ ഉൾപ്പെടെ ഏത് ഏജൻസിയും വരട്ടെ. ഭയക്കേണ്ടതായ ഒന്നും ഫൗണ്ടേഷൻ ചെയ്തിട്ടില്ല. 20,000 പൗണ്ടാണ് ഫൗണ്ടേഷന്റെ അക്കൗണ്ടിൽ വന്നത്. വി.ഡി. സതീശനെ മുൻപരിചയമില്ല. താൻ വ്യവസായിയും റീഎൻജിനിയറിംഗ് സ്‌പെഷ്യലിസ്റ്റുമായതിനാലാണ് സതീശൻ സുഹൃത്തു വഴി ബന്ധപ്പെട്ടത്. പ്രളയ ബാധിതരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രൊഫഷണലായി ഇടപെട്ടാൽ മതിയെന്നു പറഞ്ഞതിനാൽ പദ്ധതി ഏറ്റെടുക്കുകയായിരുന്നു. പുനർജനി പദ്ധതിക്കായി ഉണ്ടാക്കിയ സംഘടനയല്ല മണപ്പാട്ട് ഫൗണ്ടേഷൻ. വിദേശപണം സ്വീകരിക്കാൻ അനുമതിയുള്ള 1993ൽ രജിസ്റ്റർ ചെയ്ത ഏജൻസിയാണ്. കേരളത്തിന് മാതൃകയാകേണ്ട പദ്ധതിയെ മോശമാക്കുന്നത് സങ്കടകരമാണ്. സാമൂഹ്യപ്രതിബദ്ധത കൊണ്ടാണ് ഇത്തരം പദ്ധതികൾ ഏറ്റെടുക്കുന്നത്.

TAGS: ENQUIRY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.