തിരുവനന്തപുരം:അർഹരായ മുഴുവൻ ആളുകളെയും വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ മതിയായ രേഖകൾ കൈവശമില്ലാത്തവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ രേഖകൾ ലഭ്യമാക്കും. രേഖകൾക്ക് ഒരു ഫീസും ഈടാക്കില്ല. ഇതുസംബന്ധിച്ച് ജില്ലാകളക്ടർമാർക്ക് നിർദ്ദേശം നൽകി.
സഹായ കേന്ദ്രങ്ങൾ പ്രാദേശികാടിസ്ഥാനത്തിൽ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.ക്യാമ്പുകളിൽ കെ സ്മാർട്ട് ഹെൽപ്പ് ഡെസ്‌ക് സജ്ജമാക്കാൻ നിർദ്ദേശം നൽകി. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഹിയറിംഗ് കേന്ദ്രങ്ങൾ സജ്ജീകരിക്കുന്നതിനും, അതിനു അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനും ജില്ലാ കളക്ടർമാർക്ക് ചുമതല നൽകി. ഹിയറിംഗ് കേന്ദ്രങ്ങളിൽ ആവശ്യമെങ്കിൽ വോളന്റിയർമാരുടെ സേവനവും മതിയായ ഹിയറിംഗ് ഉദ്യോഗസ്ഥരുടെ സേവനവും ഉറപ്പുവരുത്തേണ്ടതാണ്. ഓൺലൈനായി ഫോമുകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യം എല്ലാ സഹായ കേന്ദ്രങ്ങളിലും സജ്ജീകരിക്കും. അക്ഷയ സെന്ററുകൾ ഈടാക്കുന്ന ഫീസ് ലഘൂകരിക്കാൻ ഐ.റ്റി. വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.
ബൂത്ത് ലെവൽ ഓഫീസർമാരെ നിയോഗിക്കാത്തതോ ഒഴിവുള്ളതോ ആയ പോളിംഗ് സ്റ്റേഷനുകളിൽ രണ്ടു ദിവസത്തിനകം നിയമനം നടത്തണം. ഇ ആർ ഒ. എ ഇ ആർ ഒ, അഡിഷണൽ എ.ഇ. ആർ ഒ തസ്തികകളിൽ വിരമിക്കൽ മുഖേന ഉണ്ടാകുന്ന ഒഴിവുകൾ ഉടനടി നികത്തണം. പകരം ആളെ നിയമിക്കുന്ന മുറയ്ക്ക് മാത്രം വിരമിക്കുന്നതിനു മുൻപുള്ള അവധി അനുവദിക്കണം. മുൻകൂർ അനുമതിയില്ലാതെ അവധി അനുവദിക്കരുത്.
കെസ്മാർട്ട് വഴി ലഭ്യമാകേണ്ട സർട്ടിഫിക്കറ്റുകൾക്ക് കാലതാമസം നേരിടുകയാണെങ്കിൽ നേരിട്ട് പഞ്ചായത്ത് മുഖേന ലഭ്യമാക്കുന്ന കാര്യം പരിശോധിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പിനോട് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |