SignIn
Kerala Kaumudi Online
Saturday, 24 January 2026 3.08 AM IST

വിജ്ഞാപനം നീളുന്നു: കെ-ടെറ്റ് പ്രത്യേക പരീക്ഷ ഉടനെയില്ല

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: സർവീസിലുള്ള, കെ-ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകർക്കായി നടത്താനിരുന്ന പ്രത്യേക പരീക്ഷ വൈകും. ഫെബ്രുവരിയിൽ നടത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ വിജ്ഞാപനം ഇറക്കിയിട്ടില്ല.

സർവീസിലുള്ള അദ്ധ്യാപകർക്കും സ്ഥാനക്കയറ്റം പ്രതീക്ഷിക്കുന്ന മറ്റ് ഉദ്യോഗസ്ഥർക്കുമായി പ്രത്യേക കെ-ടെറ്റ് നടത്തുമെന്ന് ഡിസംബർ അവസാനമാണ് സർക്കാർ ഉത്തരവിറക്കിയത്. അദ്ധ്യാപകർ വകുപ്പ് മേധാവിയുടെയോ എയ്ഡഡ് സ്കൂളിലെ മാനേജരുടെയോ സാക്ഷ്യപത്രം ഹാജരാക്കണം.

തിരക്കേറിയ പരീക്ഷാ ഷെഡ്യൂൾ

ഫെബ്രുവരി 21, 23 തീയതികളിലായി കെ-ടെറ്റ് പൊതുപരീക്ഷ നടക്കുകയാണ്. പരീക്ഷാ ഭവന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഈ തിരക്കിനിടയിൽ പ്രത്യേക പരീക്ഷ പ്രായോഗികമല്ലെന്നാണ് പരീക്ഷാ വകുപ്പിന്റെ വിശദീകരണം. ഏപ്രിലോടെ മാത്രമേ പരീക്ഷാ തിരക്കുകൾ അവസാനിക്കൂ.

നിർബന്ധിത യോഗ്യത

രാജ്യത്തെ മുഴുവൻ അദ്ധ്യാപകരും 2027 സെപ്റ്റംബർ ഒന്നിന് മുമ്പായി കെ-ടെറ്റ് യോഗ്യത നേടിയിരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. അല്ലാത്തപക്ഷം നിർബന്ധിത വിരമിക്കൽ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരും. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ 75,015 അദ്ധ്യാപകർക്കായി പ്രത്യേക പരീക്ഷ നടത്താൻ സർക്കാർ തീരുമാനിച്ചത്.

പൊതുപരീക്ഷയ്ക്ക്

1,35,789 അപേക്ഷകർ

ഫെബ്രുവരിയിൽ നടക്കുന്ന പൊതുപരീക്ഷയ്ക്കായി 1,35,789 പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 40,000-ഓളം പേർ സർവീസിലുള്ള അദ്ധ്യാപകരാണ്. അപേക്ഷാ ഫോമിൽ ഔദ്യോഗിക പെൻ നമ്പർ രേഖപ്പെടുത്താനുള്ള പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു.

പരീക്ഷാർത്ഥികളുടെ ആവശ്യം പരിഗണിച്ച് മൂന്ന് തവണയാണ് കെ-ടെറ്റ് അപേക്ഷിക്കാനുള്ള തീയതി നീട്ടിയത്. ആറുമാസം കൂടുമ്പോഴാണ് കെ-ടെറ്റ് പരീക്ഷ നടത്താറുള്ളത്. ഓരോ തവണയും 50,000 മുതൽ 70,000 വരെ അപേക്ഷകൾ ലഭിക്കാറുണ്ട്.

TAGS: KTET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.