
കണ്ണൂർ: പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട പയ്യന്നൂരിലെ സി.പി.എം കൗൺസിലർ വി.കെ. നിഷാദിന് വീണ്ടും പരോൾ. ഒരു മാസത്തെ പരോൾ കഴിഞ്ഞ് ജയിലിൽ തിരിച്ചെത്തി മൂന്നാഴ്ച പിന്നിടുമ്പോഴാണ് വീണ്ടും പരോൾ ലഭിച്ചിരിക്കുന്നത്. ഇത്തവണ ഏഴ് ദിവസത്തേക്കാണ് പരോൾ. പിതാവിന്റെ അസുഖം ചൂണ്ടിക്കാട്ടി നിഷാദ് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് പരോൾ അപേക്ഷ നൽകിയിരുന്നു. അപേക്ഷ തള്ളിയതോടെ നിഷാദ് ഹൈക്കോടതിയെ സമീപിച്ചാണ് പരോൾ നേടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
