പൊന്നാനി : സവിശേഷമായ ഒരു പാട് ഓർമ്മകൾ കൂടിയാണ് പൊന്നാനിക്ക് പെരുന്നാൾ ദിനങ്ങൾ. നിറയെ നിറങ്ങൾ വിടരുന്ന പാനൂസ് വിളക്കുകളും വെടിയൊച്ച നിറയ്ക്കുന്ന മുത്താഴക്കുറ്റിയും ഓർമ്മകളിൽ നിറയുന്ന പീലൂത്തും എല്ലാം അവയിൽ ചിലതു മാത്രം. രാത്രി വൈകുവോളം പൊന്നാനിയിലെ തെരുവുകളിൽ സൗഹൃദങ്ങളും സംസാരങ്ങളും പ്രാർത്ഥനകളും മറ്റുമായി ആളുകൾ നിറയും.പാനൂസ് വിളക്കുകൾ ഒരു കാലത്തെ പൊന്നാനിയുടെ നോമ്പുദിനങ്ങളിൽ ഒഴിവാക്കാനാവാത്തതായിരുന്നു. ബഹുവർണ്ണ നിറമുള്ള കടലാസുകൾ ഉപയോഗിച്ച് വിമാനത്തിന്റെയും കപ്പലിന്റെയും മറ്റുംആകൃതിയിൽ നിർമ്മിക്കുന്ന രൂപങ്ങളിൽ വെളിച്ചം നിറയ്ക്കുമ്പോൾ ഉണ്ടാകുന്ന മനോഹരദൃശ്യങ്ങൾ ഇന്നും പൊന്നാനിക്കാരുടെ മനസ്സിലുണ്ട്.അന്ന് പലയിടത്തും ഓലവീടുകൾ ആയിരുന്നു. തെരുവ് വിളക്കുകളും കുറവായിരുന്നു. ഇരുട്ടിൽ മനോഹാരിത വിതറിയും വഴികാട്ടിയുമായി പാനൂസകൾ നിലനിന്നിരുന്നു. നിലവിൽ പാനൂസ് വിളക്കുകളുടെ ഓർമ്മകൾ നിറയ്ക്കുന്ന സാംസ്കാരിക കൂട്ടായ്മ പൊന്നാനിയിൽ പെരുന്നാൾ നാളുകളിൽ നഗരസഭ മുൻകൈയെടുത്ത് നടത്താറുണ്ട്.ഇന്ന്പാനൂസക്കാഴ്ചകൾ കുറവാണെങ്കിലും പൊന്നാനിയുടെ ഹൃദയഭാഗങ്ങളിൽ പാനൂസ് വെളിച്ചം പെരുന്നാൾ നാളുകളിൽ കാണാം.
മുത്താഴക്കുറ്റിയും പീലൂത്തും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |