
ടെൽ അവീവ്: ഇറാൻ ഭരണകൂടത്തെയും ഉന്നത സൈനിക ജനറൽമാരെയും തുടച്ചുനീക്കുകയാണ് യു.എസ്-ഇസ്രയേൽ ആക്രമണത്തിന്റെ ലക്ഷ്യം. 1989 മുതൽ തുടരുന്ന പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയായിരുന്നു (86) പ്രധാന ടാർജറ്റ്. ടെഹ്റാനിൽ ഖമനേയിയുടെ വസതിയും ഓഫീസുകളും തകർത്ത് തരിപ്പണമാക്കി.ഇറാന്റെ കരുത്തുറ്റ സായുധ സേനാ വിഭാഗമായ റെവല്യൂഷണറി ഗാർഡിന്റെ മേധാവി അടക്കം നിരവധി രാഷ്ട്രീയ - സൈനിക ഉന്നതർ കൊല്ലപ്പെട്ടെന്നാണ് വിവരം. എന്നാൽ സ്ഥിരീകരിക്കാനായിട്ടില്ല. പ്രസിഡൻഷ്യൽ പാലസ്, പാർലമെന്റ്, റെവല്യൂഷണറി ഗാർഡിന്റെ ഇന്റലിജൻസ് ആസ്ഥാനം തുടങ്ങിയയിടങ്ങളിലും സ്ഫോടനമുണ്ടായി.
(ലക്ഷ്യമാക്കപ്പെട്ടവർ, പദവി, എന്ത് സംഭവിച്ചു എന്ന ക്രമത്തിൽ)
മസൂദ് പെസഷ്കിയാൻ - പ്രസിഡന്റ് - വ്യക്തമല്ല
അബ്ബാസ് അരാഗ്ചി - വിദേശകാര്യ മന്ത്രി - സുരക്ഷിതൻ
മുഹമ്മദ് പക്‌പോർ - റെവല്യൂഷണറി ഗാർഡ് മേധാവി - കൊല്ലപ്പെട്ടു
അലി ലാരിജാനി - നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി - വ്യക്തമല്ല
അലി ഷംഖാനി - ഖമനേയിയുടെ ഉപദേഷ്ടാവ് - കൊല്ലപ്പെട്ടു
അസീസ് നസീർസാദേഹ് - പ്രതിരോധ മന്ത്രി - കൊല്ലപ്പെട്ടു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |