
ചെന്നൈ: അണ്ണാ ഡി.എം.കെയുമായുള്ള സീറ്റ് വിഭജനം അന്തിമമാക്കാൻ തമിഴ്നാട് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ഇന്ന് ചെന്നൈയിലെത്തും.
തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ, മത്സരരംഗത്തുള്ള പാർട്ടികൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ഭരണകക്ഷിയായ ഡി.എം.കെ സഖ്യത്തിലെ പാർട്ടികളുമായി ചർച്ച നടത്തുകയും സീറ്റുകൾ വീതിച്ചുനൽകുകയും ചെയ്യുന്നു. അതേസമയം എൻ.ഡി.എ സീറ്റ് വിഭജനം നടന്നിട്ടില്ല. ഇന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയുമായി ചർച്ച നടത്തും. നാളെ സീറ്റ് വിഭജന കരാറിൽ ഒപ്പുവെയ്ക്കാൻ സാദ്ധ്യതയുണ്ട്.
ചെന്നൈയിലെ ഏതാനും സീറ്റുകൾ ഉൾപ്പെടെ 30-40 സീറ്റുകൾ ബി.ജെ.പി ചോദിക്കും. ഏപ്രിൽ 23ന് തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിൽ മാർച്ച് 30 ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ ആരംഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |