SignIn
Kerala Kaumudi Online
Tuesday, 21 April 2026 11.03 AM IST

ഇംപീച്ച്മെന്റ്: രാജിവച്ച് രക്ഷപ്പെട്ടവർ വേറെയും

Increase Font Size Decrease Font Size Print Page
d

ന്യൂ‌ഡൽഹി: പാർലമെന്റിൽ മുൻപും ജ‌ഡ്‌ജിമാർക്കെതിരെ ഇംപീച്ച്മെന്റിന് നീക്കമുണ്ടായെങ്കിലും അവയെല്ലാം പരാജയപ്പെട്ടിരുന്നു. ചിലതിൽ ഇരുസഭകളും കടക്കാൻ ആവശ്യമായ വോട്ട് ലഭിച്ചില്ല. മറ്റു ചിലതിൽ സമിതി റിപ്പോർട്ട് ആരോപണവിധേയർക്ക് അനുകൂലമായിരുന്നു. രാജിവച്ച് രക്ഷപ്പെട്ടപ്പെട്ടവരുമുണ്ട്.

1. ജസ്റ്റിസ് വി. രാമസ്വാമി (1991): പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെ സാമ്പത്തിക ക്രമക്കേട് ആരോപണം. ഇംപീച്ച്മെന്റ് പ്രമേയം ലോക്‌സഭയിൽ വന്നപ്പോൾ കോൺഗ്രസ് എം.പിമാർ വിട്ടുനിന്നതോടെ പരാജയപ്പെട്ടു

2. ജസ്റ്റിസ് സൗമിത്ര സെൻ (2011): കൽക്കട്ട ഹൈക്കോടതി ജഡ്‌ജിയായിരിക്കെ ഫണ്ട് തിരിമറി ആരോപണത്തിൽ ഇംപീച്ച്മെന്റ് നടപടികൾക്ക് തുടക്കമിട്ടെങ്കിലും രാജിവച്ചതിനാൽ രക്ഷപ്പെട്ടു

3. ജസ്റ്റിസ് പി.ഡി. ദിനകരൻ (2011): ഭൂമി തട്ടിപ്പ് ആരോപണത്തിൽപ്പെട്ടു. രാജ്യസഭാദ്ധ്യക്ഷൻ സമതി രൂപീകരിച്ചെങ്കിലും രാജി വച്ചൊഴിഞ്ഞതിനാൽ ഇംപീച്ച്മെന്റുണ്ടായില്ല

4. ജസ്റ്റിസ് ജെ.ബി. പർദിവാല (2015): സംവരണമാണ് ഇന്ത്യയുടെ വികസനത്തെ പിന്നോട്ടടിക്കുന്നതെന്ന വിധിയിലെ പരാമർശത്തിൽ ഇംപീച്ച്മെന്റ് പ്രമേയം വന്നു. ഗുജറാത്ത് ഹൈക്കോടതി ജ‌ഡ്‌ജി ആയിരിക്കെയായിരുന്നു വിവാദ നിരീക്ഷണം. അത് നീക്കിയതോടെ ഇംപീച്ച്മെന്റ് പ്രമേയം ഉപേക്ഷിച്ചു

5. ജസ്റ്റിസ് എസ്.കെ ഗാൻഗെലേ (2017): മദ്ധ്യപ്രദേശ് ഹൈക്കോടതി ജഡ്‌ജിയായിരിക്കെ വനിതാ ജുഡിഷ്യൽ ഓഫീസറെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപണം. രാജ്യസഭ രൂപീകരിച്ച അന്വേഷണസമിതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി. ഇംപീച്ച്മെന്റ് നീക്കം മുന്നോട്ടുപോയില്ല

TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.