SignIn
Kerala Kaumudi Online
Monday, 07 July 2025 1.02 PM IST

യു.പിയിൽ ആശുപത്രി അധികൃതരുടെ ക്രൂരത കൊവിഡ് ആരോപിച്ച് ചികിത്സിച്ചില്ല: ഒന്നര വയസുകാരന് ദാരുണാന്ത്യം മൃതദേഹം മാറോടണച്ച് തറയിൽ കിടന്ന് പൊട്ടിക്കരഞ്ഞ് പിതാവ്

Increase Font Size Decrease Font Size Print Page

baby

ന്യൂഡൽഹി: പനി ബാധിച്ച ഒന്നര വയസുകാരനെ കൊവിഡ് പേടിയിൽ തൊട്ടുനോക്കാൻ പോലും ഡോക്ടർമാർ തയാറായില്ല. ചികിത്സ കിട്ടാതെ മരിച്ച പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് ആശുപത്രി വരാന്തയിൽ കിടന്ന് നെഞ്ച് പൊട്ടി നിലവിളിക്കുന്ന പിതാവും അടുത്തിരുന്ന് വിലപിക്കുന്ന മാതാവും കണ്ണീരണിയിക്കുന്ന ചിത്രമായി.

ഉത്ത‌ർപ്രദേശിലെ കനൂജയിലാണ് കരളലിയിക്കുന്ന സംഭവമുണ്ടായത്. കുട്ടിക്ക് പനിയും കഴുത്തിൽ വീക്കവും കണ്ടതിനെത്തുടർന്നാണ് മാതാപിതാക്കളായ പ്രേംചന്ദും ആശാദേവിയും ഒന്നരവയസുകാരനെയുമെടുത്ത് അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് പോയത്. എന്നാൽ കൊവിഡാണെന്ന പേടിയിൽ കുഞ്ഞിനെ പരിശോധിക്കാൻ തയാറാകാതെ ഡോക്ടർമാർ 90 കിലോമീറ്റർ അകലെ കാൻപൂരിലെ ആശുപത്രിയിൽ പോകാൻ നിർദേശിച്ചു. ഒ.പി.ടിക്കറ്റ് പോലും നൽകാൻ വിസമ്മതിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. ദരിദ്രനായ തനിക്ക് സ്വകാര്യ വാഹനമോ ആംബുലൻസോ വിളിക്കാൻ പണമില്ലെന്ന് പ്രേംചന്ദ് പറയുന്നുണ്ടായിരുന്നു. ലോക്ക്ഡൗണിനിടെ നടന്നോ ബസിലോ അത്രദൂരം സഞ്ചരിച്ചാൽ കുഞ്ഞിന് ആപത്തുണ്ടാകുമെന്ന് ഭയന്ന് ഡോക്ടറുടെ കാല് പിടിച്ച് മാതാപിതാക്കൾ യാചിച്ചിട്ടും അധികൃതർ കനിഞ്ഞില്ല. ഇതിനിടെ കുഞ്ഞ് അബോധാവസ്ഥയിലായി. ശ്വാസം നിലച്ച കുഞ്ഞിനെയും കെട്ടിപ്പിടിച്ച് ആശുപത്രി വരാന്തയിൽ കിടന്ന് പ്രേംചന്ദ് പൊട്ടിക്കരഞ്ഞു. ഇതിനിടെ സംഭവം കാഴ്ചക്കാരിൽ ആരോ മൊബൈലിൽ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട ആശുപത്രി അധികൃതർ അവസാനം ചികിത്സ നൽകാൻ തയാറായപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.

ദൃശ്യം സമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം ലോകം അറിഞ്ഞത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.