തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ ഓണാഘോഷം നടത്താനോ പൊതുപരിപാടികൾക്കോ അനുവദിക്കില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹറ. ഓണസദ്യയുടേയും മറ്റും പേരിൽ കൂട്ടം കൂടാൻ അനുവദിക്കില്ല. പായസം, മത്സ്യം എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾ ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണം. അനാവശ്യ യാത്ര ഒഴിവാക്കണം. ഓണത്തിരക്ക് നിയന്ത്രിക്കാൻ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായും ഡിജിപി അറിയിച്ചു.
കണ്ടെയ്ൻമെന്റ് മേഖലയിലെ നിയന്ത്രണങ്ങൾ തുടരും. കൊവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് കടകൾ രാവിലെ ഏഴു മുതൽ വൈകിട്ട് ഒമ്പത് വരെ തുറക്കാം. പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ കടയുടെ പുറത്ത് പ്രദർശിപ്പിക്കണം. കടകളിൽ സാമൂഹിക സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നതായി പൊലീസ് ഉറപ്പാക്കും. മാളുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവ തുറക്കുന്നതിന് അനുമതി ഉണ്ടെങ്കിലും അവർ ഹോം ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിക്കണമെന്നും ഡിജിപി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |